സ്ത്രീവിരുദ്ധത തീവ്രവാദമായി കണക്കാക്കാന്‍ യുകെ

New Update
nbjbj

ലണ്ടന്‍: സ്ത്രീവിരുദ്ധതയെ തീവ്രവാദമായി കണക്കാക്കാനൊരുങ്ങി യുകെ സര്‍ക്കാര്‍. രാജ്യത്ത് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ പരിഹരിക്കുന്നതിനും നിലവിലെ നിയമനിര്‍മ്മാണത്തിലെ വിടവുകള്‍ കണ്ടെത്തുന്നതിനും ഉയര്‍ന്നുവരുന്ന പ്രത്യയശാസ്ത്രങ്ങള്‍ പരിശോധിക്കുന്നതിനുമുള്ള തീവ്രവാദ വിരുദ്ധ തന്ത്രം അവലോകനം ചെയ്യാന്‍ ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പര്‍ ഉത്തരവിട്ടു. ഇതു പ്രകാര തീവ്രമായ സ്ത്രീവിരുദ്ധതയുണ്ടെന്ന് സംശയിക്കുന്ന വിദ്യാര്‍ഥികളെ സ്കൂള്‍ അധ്യാപകര്‍ക്ക് സര്‍ക്കാരിന്‍റെ ഭീകരവിരുദ്ധ പരിപാടിയിലേക്ക് അയക്കാം.

പ്രോഗ്രാമിലേക്ക് അയക്കുന്ന വിദ്യാര്‍ഥികളെ ലോക്കല്‍ പൊലീസ് വിലയിരുത്തി, അവര്‍ തീവ്രവല്‍ക്കരണത്തിന്‍റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടോയെന്നും അവരെ വേര്‍പെടുത്തേണ്ടതുണ്ടോ എന്നും പരിശോധിക്കും.

തീവ്രവാദികള്‍ അവരുടെ അനുയായികളെ തെറ്റായ രീതിയില്‍ സ്വാധീനിക്കുന്നതുപോലെയാണ് ആന്‍ഡ്രൂ ടേറ്റിനെപ്പോലുള്ള സ്ത്രീവിരുദ്ധരായവര്‍ കൗമാരപ്രായക്കാരായ ആണ്‍കുട്ടികളെ സ്വാധീനിക്കുന്നത്. കഴിഞ്ഞ വര്‍ഷം, തീവ്രവാദ വിരുദ്ധ പ്രവര്‍ത്തകര്‍ ആന്‍ഡ്രൂ ടേറ്റിന്‍റെ സ്വാധീനമുള്ള സ്കൂളുകളില്‍ കേസുകളുടെ എണ്ണം വര്‍ധിക്കുന്നതായി കണ്ടെത്തി ഇതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

വളരെക്കാലമായി, ഓണ്‍ലൈനിലും നമ്മുടെ തെരുവുകളിലും തീവ്രവാദത്തിന്‍റെ വര്‍ധന പരിഹരിക്കുന്നതില്‍ ഗവണ്‍മെന്‍റുകള്‍ പരാജയപ്പെട്ടു, കൂടാതെ ഓണ്‍ലൈനില്‍ സമൂലവല്‍ക്കരിക്കപ്പെട്ട യുവാക്കളുടെ എണ്ണം വര്‍ധിക്കുന്നതും കണ്ടു. ഇവര്‍ നമ്മുടെ കമ്മ്യൂണിറ്റികളെയും ജനാധിപത്യത്തിന്‍റെ ഘടനയെയും തകര്‍ത്തു കൂപ്പര്‍ വ്യക്തമാക്കി.

Advertisment