'ഇത് തികച്ചും തെറ്റാണ്. ഞങ്ങളെ തമ്മില്‍ താരതമ്യം ചെയ്യാന്‍ പാടില്ല. അദ്ദേഹം ഒരു വലിയ മനുഷ്യനായിരുന്നു, 'അദ്ദേഹത്തെപ്പോലെയാകാന്‍ മറ്റാര്‍ക്കും കഴിയില്ല'; തന്നെ മഹാത്മാ ഗാന്ധിയുമായ് താരതമ്യം ചെയ്യുന്നത് ശരിയല്ലെന്ന് രാഹുല്‍ ഗാന്ധി

author-image
Charlie
New Update

publive-image

Advertisment

ജയ്പൂര്‍: കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും കര്‍ശന നിര്‍ദേശവുമായി രാഹുല്‍ ഗാന്ധി. മഹാത്മാ ഗാന്ധിയുമായ് തന്നെ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നാണ് രാഹുല്‍ ഗാന്ധി അണികളോട് പറഞ്ഞത് . ഭാരത് ജോഡോ യാത്രയുടെ രാജസ്ഥാനിലെ സമ്മേളനത്തിനിടെ രാഹുല്‍ ഗാന്ധിയെ മഹാത്മാ ഗാന്ധിയുമായി താരതമ്യം ചെയ്ത് സംസാരിച്ച കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

'ഇത് തികച്ചും തെറ്റാണ്. ഞങ്ങളെ തമ്മില്‍ താരതമ്യം ചെയ്യാന്‍ പാടില്ല. അദ്ദേഹം ഒരു വലിയ മനുഷ്യനായിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിനായി തന്റെ ജീവിതം സമര്‍പ്പിച്ച അദ്ദേഹം, 10-12 വര്‍ഷം ജയിലില്‍ കിടന്നു. അദ്ദേഹത്തെപ്പോലെയാകാന്‍ മറ്റാര്‍ക്കും കഴിയില്ല', രാഹുല്‍ ഗാന്ധി പറഞ്ഞു.

'രാജീവ് ഗാന്ധിയും ഇന്ദിരാഗാന്ധിയും എന്താണ് ചെയ്തത്? അവര്‍ രക്തസാക്ഷികളായി, അവര്‍ നാടിനുവേണ്ടി നന്നായി പ്രവര്‍ത്തിച്ചു, എന്നാല്‍ എല്ലാ യോഗത്തിലും കോണ്‍ഗ്രസ് അതിനെക്കുറിച്ച് മാത്രം സംസാരിക്കുന്നത് ശരിയല്ല'. രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. ഒപ്പം നിങ്ങള്‍ മുന്‍കാല നേട്ടങ്ങളുടെ സ്തുതിപാഠകരാകരുതെന്നും അദ്ദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് നിര്‍ദേശിച്ചു.

'ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ജവഹര്‍ലാല്‍ നെഹ്‌റു, മഹാത്മാഗാന്ധി... അവരെല്ലാം തങ്ങള്‍ക്ക് കഴിയുന്നത് പോലെ രാജ്യത്തിനായി വേണ്ടതെല്ലാം ചെയ്തവരാണ്. അവരുടെ ഭാഗം അവര്‍ കൃത്യമായി ചെയ്തിട്ടുണ്ട്. നമ്മള്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്നതിലായിരിക്കണം നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്'. രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Advertisment