Advertisment

ബോളിവുഡ് നടി ശിൽപാ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയ്ക്കെതിരെ കൂടുതൽ തെളിവുകൾ നിരത്തി മുംബൈ പൊലീസ്; കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ രാജ് കുന്ദ്ര നിർമിച്ചത് നൂറിലധികം പോൺ വീഡിയോകൾ 

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ഡൽഹി: അശ്ലീല വീഡിയോ നിർമാണ കേസിൽ ബോളിവുഡ് നടി ശിൽപാ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയ്ക്കെതിരെ കൂടുതൽ തെളിവുകൾ നിരത്തി മുംബൈ പൊലീസ്. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ രാജ് കുന്ദ്ര നൂറിലധികം പോൺ വീഡിയോകൾ നിർമിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

അന്ധേരിയിലെ കുന്ദ്രയുടെ ഓഫീസിൽ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ പോൺ വീഡിയോയുടെ വലിയ ഡാറ്റ കണ്ടെത്തിയതായും ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. നിരവധി ഡാറ്റകൾ ഡിലീറ്റ് ചെയ്തിട്ടുണ്ടെന്നും ഇത് വീണ്ടെടുക്കാൻ കൂടുതൽ സമയം വേണ്ടി വരും.

ഡാറ്റ വീണ്ടെടുക്കാൻ ക്രൈം ബ്രാഞ്ച് ഫോറൻസിക് വിദഗധരുടെ സഹായം തേടിയതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഡാറ്റ സേവ് ചെയ്യാൻ ഉപയോഗിച്ച ഉപകരണങ്ങളും സെർവറും പൊലീസ് കണ്ടെടുത്തു. 2019 മുതലാണ് രാജ് കുന്ദ്ര പോൺ സിനിമാ നിർമാണം തുടങ്ങിയതെന്നാണ് പൊലീസ് കരുതുന്നത്. ഇതിനകം കോടിക്കണക്കിന് രൂപ ഇതിലൂടെ കുന്ദ്ര സമ്പാദിച്ചതായും പൊലീസ് പറയുന്നു.

കുന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഹോട്ട് ഷോട്ട് എന്ന ആപ്പിലൂടെയാണ് പോൺ വീഡിയോ പ്രചരിപ്പിച്ചിരുന്നത്. ഈ ആപ്പിന് ഇരുപത് ലക്ഷം പെയ്ഡ് സബ്സ്ക്രൈബേർസ് ഉണ്ട്. മെമ്പർഷിപ്പ് എടുത്ത് പോൺ വീഡിയോ കാണുന്നവരാണിവർ.

ഇത്രയധികം ഉപയോക്താക്കളിലൂടെ വലിയ വരുമാനമാണ് കുന്ദ്രയ്ക്ക് ലഭിച്ചുകൊണ്ടിരുന്നത്. പോൺ വീഡിയോയ്ക്ക് വേണ്ടി മൊബൈൽ ആപ്പും കുന്ദ്ര ഉണ്ടാക്കിയിരുന്നതായും പൊലീസ് പറയുന്നു. അതേസമയം, രാജ് കുന്ദ്ര അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു.

പൊലീസിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയോ ആരോപണങ്ങൾ നിഷേധിക്കുകയോ ആണ് ചെയ്യുന്നത്. പോൺ വീഡിയോകൾ നിർമിച്ചിട്ടില്ലെന്നാണ് കുന്ദ്രയുടെ നിലപാട്. എന്നാൽ കുന്ദ്രയ്ക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് പൊലീസും പറയുന്നു.

 

 

NEWS
Advertisment