വിശ്വാസി സമൂഹം റമളാന്റെ അവസാന പത്തിലേക്ക് കടക്കുമ്പോൾ പള്ളികളിൽ ലത്തുൽ ഖദ്റിർ എന്ന മഹത്വമേറിയ രാവിനെ പ്രതിക്ഷിച്ചു കൊണ്ട് ആരാധനകർമ്മങ്ങളിലാണ് വിശ്വാസി സമൂഹം. പള്ളികളിൽ ഈ പത്ത് ദിവസം കഴിച്ചുക്കൂട്ടുന്നവർക്ക് പള്ളി പരിപാലന സമിതികൾ വേണ്ട എല്ലാ ഒരുക്കങ്ങളും ചെയ്തു കഴിഞ്ഞു

പ്രസ്തുത രാത്രിയെ സംബന്ധിച്ചു ഖുർആൻ പ്രഖ്യാപിക്കുന്നു. നിശ്ചയമായും, ലൈലത്തുൽ ഖദ്റിൽ ഖുർആനെ നാം അവതരിപ്പിച്ചു.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
ramdan

രും ദിവസങ്ങളിൽ ഈ പ്രത്യേക രാവിനെ പ്രതിക്ഷേയോടെ കാത്തു ഇരിക്കുന്നവർക്ക് ഖദ്ർ എന്ന പദത്തിന് മഹത്വം ബഹുമാനം നിർണ്ണയിക്കുക, നിജപ്പെടുത്തുക, കണക്കാക്കുക,എന്നിങ്ങനെ അർത്ഥങ്ങളുണ്ട്. 

Advertisment

ബഹുമാനത്തിന്റെ രാത്രി നിർണ്ണയത്തിന്റെ രാത്രി എന്ന് അർത്ഥം നല്കാകാവുന്നതാണ് ലൈലത്തുൽ ഖദി റിലാണ് ഖുർ അർ അവതരിച്ചെതെന്നത് ആ രാത്രിയുടെ ശ്രേഷ്ഠതക്കുള്ള ഏറ്റവും വലിയ തെളിവാണ് ആയിരം മാസത്തെക്കാൾ പുണ്യം മേറിയത്.


അതായത് 83 വർഷവും 4 മാസവും, ആരാധന ചെയ്യുന്ന പ്രതിഫലം ആരാതിയിൽ ആരാധനയിൽ കഴിയുന്നവർക്ക് ലഭിക്കുന്നതാണ് വിശ്വാസം. 


പ്രസ്തുത രാത്രിയെ സംബന്ധിച്ചു ഖുർആൻ പ്രഖ്യാപിക്കുന്നു. നിശ്ചയമായും, ലൈലത്തുൽ ഖദ്റിൽ ഖുർആനെ നാം അവതരിപ്പിച്ചു.

ലൈലത്തുൽ ഖദ്ർ എന്നാൾ എന്താണെന്ന് നിനക്ക് എന്തെറിയാം? ലൈലത്തുൽ ഖദ്ർ ആയിരം മാസത്തെക്കാൾ ഉത്തമമാക്കുന്നു. മലക്കുകളും റൂഹും, അവരുടെ റബ്ബിന്റെ ഉത്തരവ് പ്രകാരം എല്ലാ കാര്യങ്ങളും മായി ആ രാത്രിയിൽ ഇറങ്ങി വരുന്നു, പ്രഭാ ദോയം വരെ ആ രാത്രിസമാദാനമായിരിക്കുന്നതാണ്. 

(സൂറത്തുൽ ഖദ്ർ ) മാനവ ലോകത്തിന് ആകമാനം മാർഗ്ഗദർശകമായി അല്ലാഹു നല്കിയ സന്ദേശമാണ് പരിശുദ്ധ ഖുർആൻ, സർവ്വകാലികവും. നിത്യനൂതനവുമാണ്.


ലോകാവസാനം വരെ മാനവലോകത്തിന്റെ ഭൗതികവും ആത്മീയവും മായ സർവ്വനന്മകൾക്കും നിദാനമാണ് വിശുദ്ധ ഖുർആൻ, ബുദ്ധിയുടെയും വിജ്ഞാനത്തിന്റെയും, വിചിന്തനത്തിന്റെയും, ലോകത്തെക്ക് അത് മനുഷ്യനെ നയിക്കുന്നു. 


ധാർമിക സധാചാര മൂല്യങ്ങളും, സാമൂഹു സാമ്പത്തിക മേഖലകളും, രാഷ്ട്രിയ, ശാസ്ത്രിയ മണ്ഡലങ്ങളും, അത് വിശദ്ധികരിക്കുന്നു. 

നന്മയുടെ സർവ്വ മേഖലകളിലും, ഖുർആൻ പ്രകാശം പരത്തുന്നു!ലൈലത്തുൽ ഖദ്ർ എന്റെ സമുദായത്തിന് പ്രത്യേകമായി അല്ലാഹു നല്കിയ ഒരു അനുഗ്രഹമാണ് എന്ന് പ്രവാചകൻ (സ) പറഞ്ഞിരിക്കുന്നു. അല്ലാഹു വിന്റെ അപാരമായ ആനുഗ്രഹങ്ങൾ അവന്റെ അടിമകൾക്ക് നിർലോഭം ചൊരിഞ്ഞു കൊടുക്കുന്ന മഹത്തായ രാത്രിയാണ്. 


ആ പുണ്യരാവ് റമദാന്റെ ഒരോ വർഷവും ആവർത്തിക്കപ്പെടുന്നു ഏത് രാത്രിയാണെന്ന് സ്പഷ്ടമാക്കി വ്യക്ത്വമാക്കുന്ന ലക്ഷ്യങ്ങൾ ഇല്ലെങ്കിലും, അവസാനത്തെ പത്ത് ദിവസങ്ങളിൽ അതിനെ പ്രതീക്ഷിക്കണമെന്ന് നബി പറഞ്ഞിരിക്കുന്നു. അതിൽ ഒറ്റയായ രാത്രികളിൽ ഏറ്റവും പ്രതീക്ഷിക്കപ്പെടേണ്ടതാണെന്നും ഹദീസ് കളിൽ വന്നിരിക്കുന്നു. 


ആയത്തിൽ റൂഹ് ,ഇറങ്ങി വരുമെന്ന് പറഞ്ഞതിന്റെ അർത്ഥം, ജിബ്രിൽ (അ) എന്ന മലക്ക് ഇറങ്ങലാണെന്നും ഒരു പ്രത്യേക വിഭാഗം മലക്കുകൾ ആണെന്നും അഭിപ്രായങ്ങളുണ്ട്.

പ്രസ്തുത രാത്രിയിൽ ജിബ്രിൽ (അ) ഒരു സംഘം മലക്കുകളോട് കൂടി ഭൂമിയിൽ ഇറങ്ങി വരുമെന്നും അല്ലാഹുവിനെ സ്മരിച്ചു കൊണ്ട് ആരാധനയിൽ കഴിഞ്ഞുകൂടുന്ന ഒരോ ദാസൻമാർക്ക് വേണ്ടിയും പാവ മോചനം തേടുമെന്നും ഹദീസിൽ വന്നിരിക്കുന്നു.

നിർണ്ണായക രാത്രിയിൽ വിശ്വാസ ദാഢ്യത്തോടെയും പ്രതിച്ഛേയോടയും ആരെങ്കിലും നമസ്ക്കരിച്ചാൽ അവന്റെ മുൻ കഴിഞ്ഞ പാവങ്ങൾ പൊറുക്കപ്പെടുന്നതാണ് എന്ന് ബുഖാരി ഇമാം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 


നബി (സ) റമദാനിലെ അവസാനത്തെ പത്തിൽ പള്ളിയിൽ തന്നെ താമസിച്ചു ആരാധന കർമ്മങ്ങളിൽ വളരെ ഉത്സാഹവും ജാഗ്രതയും കാണിച്ചിരുന്നു യെന്നു ഭാര്യ ആയിശ(റ) പറഞ്ഞിരിക്കുന്നു. 


ലൈത്തുൽ ഖദ്ർ പ്രശാന്തമായെരു രാത്രിയാണ്. ഉഷ്ണാദിക്കുമോ, കഠിന ശൈത്വമോ ആ രാത്രിയിൽ അനുഭവപ്പെടുകയില്ല. പ്രഭാത സൂര്യൻ രശ്മി രഹിതമായി പ്രസ്തുതരാതിയുടെ പകലിൽ ഉദയം ചെയ്യുന്നതാണ് എന്നും ഹദീസിൽ വന്നിരിക്കുന്നു.

ഉബാദത്ത് ബിന് സ്വാമിത്ത് (റ) നിൽ റിപ്പോർട്ട്, ലൈലത്തുൽ ഖാദിറിനെ സബ ന്ധിച്ചു നമ്മുക്ക് അറിവ് നല്കുവാൻ ഒരു ദിവസം നബി(സ) പുറത്തെക്ക് ഇറങ്ങി. 


അപ്പോൾ രണ്ട് വ്യക്തികൾ കൂടി കലഹിക്കുന്നതാണ് നബി കണ്ടത്.തിരുനബി(സ) പറഞ്ഞു ഞാൻ ലൈലത്തുൽ ഖാദറിനെ പറ്റി നിങ്ങൾക്ക് പറഞ്ഞു തരാൻ പുറത്തേക്ക് വന്നപ്പോൾ ഇന്നയാളുകൾ തമ്മിൽ കലഹിക്കുന്നതാണ് ഞാൻ കണ്ടത് അത് കൊണ്ട് എനിക്ക് ലഭിച്ച അറിവ് ഉയർത്തപ്പെട്ടു പോയി.


അത് നിങ്ങൾക്ക് ഗുണകരമായേക്കും ആയതിനാൽ റമദാൻ 25, 27, 29 എന്നീ രാവുകളിൽ ലൈത്തുൽ ഖദ്റിനെ നിങ്ങൾ പ്രതീക്ഷിക്കുക.

(ബുഖാരി) ആയിശ(റ) നബിയോട് ചോദിച്ചു പ്രവാചകരെ ലൈത്തുൽ ഖദറിന്റെ രാത്രി എനിക്ക് മനസിലായാൽ എന്താണ് ഞാൻ പറയണ്ടത്. നബി(സ) നിർദേശിച്ചു.

അല്ലാഹുമ്മ ഇന്നക്ക അഫുവുൻതു ഹിബ്ബൽ അഫ് വ ഫങ്ങ് ഫുഅ ന്നീ (, അല്ലാഹു നീ മാപ്പ് നല്കുന്നവനാണ്, മാപ്പു ചെയ്യുന്നത് നീ ഇഷ്ടപ്പെടുന്നു.


അത് കൊണ്ട് എനിക്ക് മാപ്പു നീ മാപ്പു നൽകേണമേ) എന്ന് പറഞ്ഞു കൊള്ളുക.(അബൂദാവൂദ്) ലൈത്തുൽ ഖദറിനെ ആദരിക്കേണ്ടതും അതിൽ ആചരിക്കേണ്ടതും എപ്രകാരമാണെന്നും നബി(സ) നമ്മുക്ക് കാണിച്ചും, പറഞ്ഞും തന്നിട്ടുണ്ട്. 


അപ്രകാരം മാത്രമെ പ്രവർത്തിക്കാൻ പാടുള്ളു.സാധുക്കളെയും അനാധരെയും വിധവകളെയും അശരണ രേയും സഹായിക്കേണ്ട മാസമാണ് പ്രവാചകൻ റമളാനിൽ കൂടുതൽ ദാനധർമ്മങ്ങൾ നല്കിയിരുന്നു.

അനാഥകളെ അവഗണിക്കുന്ന വനും, സാധുക്കൾക്ക് ഭക്ഷണം നല്കാൻ പ്രേരിപ്പിക്കാത്തനവും മതത്തെ കളവാക്കുന്നവനാണെന്ന് ഖുർആൻ പ്രഖ്യാപിക്കുന്നു.

 

( വാഹിദ് കൂട്ടേത്ത് ) 

Advertisment