ഡൽഹി: റിപ്പബ്ലിക് ദിന പരേഡില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യപ്രാതിനിധ്യം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് കേന്ദ്രം.
എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും മൂന്നുവര്‍ഷത്തിലൊരിക്കല്‍ റിപ്പബ്ലിക് ദിന പരേഡില്‍ ടാബ്ലോകള്‍ അവതരിപ്പിക്കാന്‍ അവസരം ഉറപ്പാക്കുമെന്ന് പ്രതിരോധ സെക്രട്ടറി ഗിരിധര്‍ അരമനെ പറഞ്ഞു.
ഇതിനായി എല്ലാ സംസ്ഥാനങ്ങളുമായും ധാരണാപത്രം ഒപ്പിട്ടതായും അരമനെ വ്യക്തമാക്കി. പരേഡില്‍ ചില സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും ടാബ്ലോകള്‍ ഉള്‍പ്പെടുത്താത്തത് സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ടാബ്ലോകള്‍ പ്രദര്‍ശിപ്പിക്കാൻ അവസരം ലഭിച്ചിട്ടില്ലാത്ത സംസ്ഥാനങ്ങള്‍ക്ക് അവസരം ഉറപ്പിക്കാതെ, പരേഡില്‍ പലവട്ടം പങ്കെടുത്ത സംസ്ഥാനങ്ങള്‍ക്ക് വീണ്ടും അവസരം നല്‍കില്ലെന്ന് പ്രതിരോധ സെക്രട്ടറി പറഞ്ഞു.
ഭരണഘടനയനുസരിച്ച് പരേഡില്‍ പങ്കെടുക്കാൻ എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യ അവകാശമാണ്. നിശ്ചിതപ്രമേയവുമായാണ് സംസ്ഥാനങ്ങള്‍ എല്ലാവര്‍ഷവും റിപ്പബ്ലിക് ദിനത്തില്‍ ടാബ്ലോകള്‍ അവതരിപ്പിക്കുന്നത്.