/sathyam/media/media_files/2026/01/23/republic-day-2026-2026-01-23-17-48-15.webp)
ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കൊരുങ്ങി രാജ്യം. 2026 ജനുവരി 26ന് ഡൽഹിയിലെ കാർത്തവ്യ പഥിൽ വെച്ചാണ് രാജ്യത്തിൻ്റെ അന്തസ്സ് ഉയർത്തുന്ന റിപ്പബ്ലിക് ആഘോഷങ്ങൾ നടക്കുന്നത്.
ഈ വർഷത്തെ പരിപാടി ഇന്ത്യയുടെ ദേശീയ ഗാനമായ 'വന്ദേമാതരം' 150 വർഷത്തെ പാരമ്പര്യം എടുത്തുകാണിക്കുകയും രാജ്യത്തിൻ്റെ സൈനിക ശേഷിയും സാംസ്കാരിക വൈവിധ്യവും പ്രദർശിപ്പിക്കുകയും ചെയ്യും.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ നാഷണൽ വാർ മെമ്മോറിയലിൽ പുഷ്പചക്രം അർപ്പിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് രാവിലെ 10:30 ന് കർത്തവ്യ പഥിൽ പരേഡ് ആരംഭിക്കും.
ഇത് ഏകദേശം 90 മിനിറ്റ് നീണ്ടുനിൽക്കും. സാംസ്കാരിക - സംഗീത പരിപാടികൾ 2026 ജനുവരി 19നും 26നും ഇടയിൽ രാജ്യത്തുടനീളം സംഘടിപ്പിക്കും.
മുഖ്യാതിഥികൾ
യൂറോപ്യൻ കൗൺസിൽ പ്രസിഡൻ്റ് അന്റോണിയോ കോസ്റ്റയും യൂറോപ്യൻ കമ്മീഷൻ പ്രസിഡൻ്റ് ഉർസുല വോൺ ഡെർ ലേയനുമാണ് 2026ലെ റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥികൾ. യൂറോപ്പുമായുള്ള ഇന്ത്യയുടെ വളരുന്ന ആഗോള പങ്കാളിത്തവും നയതന്ത്ര ബന്ധങ്ങളും ശക്തമാക്കുന്നതാണ് ഈ ബന്ധം.
10,000 പേർക്ക് പ്രത്യേക അതിഥികളായി പരേഡ് കാണാൻ അവസരം
വിവിധ മേഖലകളിൽ നിന്നുള്ള ഏകദേശം 10,000 പേർക്ക് പ്രത്യേക അതിഥികളായി പരേഡ് കാണാൻ അവസരമുണ്ട്. കർഷകർ, ശാസ്ത്രജ്ഞർ, സംരംഭകർ, വിദ്യാർഥികൾ, കായികതാരങ്ങൾ, വനിതാ സംഘാംഗങ്ങൾ, തൊഴിലാളികൾ, വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾ എന്നിവരെല്ലാം ഇതിൽ ഉൾപ്പെടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us