New Update
/sathyam/media/media_files/raZtgo1ui55QxV3WSQM9.webp)
പത്തനംതിട്ട: ശബരിമലയിൽ മണിക്കൂറുകൾ നീണ്ട തീർഥാടകരുടെ കാത്തിരിപ്പിന് നേരിയ ആശ്വാസം. കഴിഞ്ഞ ദിവസങ്ങളെക്കാൾ കുറവ് സമയമാണ് തീർഥാടകർ ഇന്നലെ വരികളിൽ കാത്തുനിന്നത്. വെള്ളി, ശനി ദിവസങ്ങളിൽ 13 മണിക്കൂർ അധികം സമയം തീർഥാടകർ വരികളിൽ കാത്ത് നിന്നിരുന്നു.
അതേസമയം, ഇന്ന് വിർച്വൽ ക്യൂ വഴി ഇന്ന് ബുക്ക് ചെയ്തത് 90,000 പേരാണ്. ഇന്നലെ 77000 പേരാണ് പുല്ലുമേട് കാനനപാദ വഴിയും പമ്പ വഴിയും സന്നിധാനത്ത് എത്തിയത്.ഇതിൽ ശനിയാഴ്ച മല ചവിട്ടിയവരുമുണ്ട്.. ഇന്നലെ മല ചവിട്ടിയത് 47000 പേരാണ്.നടപ്പന്തലുകളിലെയും യൂ കോംപ്ലക്സുകളിലേയും കാത്തിരിപ്പിന്റെ ദൈർഘ്യം കുറഞ്ഞിട്ടുണ്ട്.
പതിനെട്ടാം പടി വഴി കയറുന്ന തീർഥാടകരുടെ എണ്ണത്തിലും വർധന ഉണ്ടായിട്ടുണ്ട്. സന്നിധാനത്തേക്ക് എത്തുന്ന തീർഥടകരുടെ തിരക്ക് നിയന്ത്രിക്കാൻ പത്തനംതിട്ടയിലും എരുമേലിയിലും നിലക്കലുമെല്ലാം കർശന നിയന്ത്രങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സന്നിധാനത്തെ തിരക്കൊഴിയുന്നതിനനുസരിച്ചാണ് ഇവിടങ്ങളിൽ നിന്നും തീർഥാടകരെ കടത്തിവിടുന്നത്.
ദർശന സമയം കൂട്ടിയതും തിരക്ക് നിയന്ത്രിക്കാൻ സഹായകമായി. ഉച്ചയ്ക്ക് ഒരുമണിക്ക് അടയ്ക്കുന്ന നട ഇനിമുതൽ മൂന്നുമണിക്ക് തുറക്കും. തന്ത്രിയും ദേവസ്വം ബോർഡും നടത്തിയ ചർച്ചയിലാണ് ഉച്ചയ്ക്ക് ശേഷം നട തുറക്കുന്നത് ഒരു മണിക്കൂർ നേരത്തെ ആക്കാൻ തിരുമാനിച്ചത് .വെർച്വൽ ക്യൂ ബുക്കിംഗ് 80,000 ആക്കി കുറയ്ക്കാനും ദേവസ്വം ബോർഡ് തീരുമാനിച്ചു. എന്നാൽ ഇതിനോടകം പല ദിവസങ്ങളിലും ബുക്കിങ്ങ് 90000 എത്തിയതിനാൽ തീരുമാനം പ്രായോഗികമല്ല.