ട്രംപ് അനുകൂലികള്‍ കാപ്പിറ്റോളിലേക്ക് ഇരച്ചു കയറി; സ്വയരക്ഷക്ക് ഓടിപ്പോയതായി ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍

New Update

വാഷിങ്ടന്‍ ഡിസി : ഇലക്ടറല്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടയില്‍ പുറത്തു പ്രകടനം നടത്തിയിരുന്ന ട്രംപ് അനുകൂലികള്‍ കാപ്പിറ്റോളിലേക്ക് ഇരച്ചു കയറിയതോടെ സ്വയരക്ഷക്കായി താഴേക്ക് ഓ!ടി പോയതായി യുഎസ് ഹൗസ് ഗാലറിയിലുണ്ടായിരുന്ന ഇന്ത്യന്‍ അമേരിക്കന്‍ വംശജരായ നാല് ഇന്ത്യന്‍ അമേരിക്കന്‍ അംഗങ്ങള്‍ ജനുവരി 6ന് ട്വിറ്ററില്‍ കുറിച്ചു.

Advertisment

publive-image

രോഷാകുലരായ പ്രകടനക്കാര്‍ അകത്തേക്ക് തള്ളി കയറാന്‍ ശ്രമിക്കുന്നതിനിടയില്‍ അകത്തിരുന്നിരുന്ന ഗ്യാസ് മാസ്ക്ക് ധരിക്കേണ്ടി വന്നതായും ഗാലറിയില്‍ നിന്നും താഴേക്ക് പോകുന്നതിന് സെക്യൂരിറ്റി വിഭാഗം സഹായിച്ചുവെന്നും ഇവര്‍ സംയുക്തമായി പറഞ്ഞു. കാപ്പിറ്റോള്‍ ഓഫിസിനു മുമ്പില്‍ പ്രതിരോധം തീര്‍ത്തു തോക്ക് വലിച്ചൂരി സെക്യൂരിറ്റി വിഭാഗം വാതിലുകള്‍ക്ക് കാവല്‍ നിന്നതായും ഇവര്‍ അറിയിച്ചു.

സ്‌റ്റോപ്പ് 3 സ്റ്റീല്‍ (STOP THE STEEL) എന്ന് റാലിയില്‍ നൂറുകണക്കിന് ട്രംപനുകൂലികളാണ് രാവിലെ മുതല്‍ തന്നെ കാപ്പിറ്റോള്‍ കെട്ടിടത്തിനു മുമ്പില്‍ തടിച്ചുകൂടിയത്.

കണ്ണീര്‍വാതകവും വെടിവയ്പും ഇതിനിടയില്‍ ഉണ്ടായി. വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിച്ചിരുന്ന യുവതി പിന്നീടു മരിച്ചു. പൊലീസ് ഇവരുടെ പേരു വിവരം വെളിപ്പെടുത്തി എയര്‍ഫോഴ്‌സ് വെറ്ററന്‍ ആഷ്‌ലി ബബിറ്റാണ് കൊല്ലപ്പെട്ടത്. യുഎസ് കോണ്‍ഗ്രസ് പ്രതിനിധികളായ റൊ ഖന്ന, പ്രമീള ജയ്പാല്‍ എന്നിവര്‍ സംഭവത്തെ അപലപിച്ചു. അമേരിക്കയുടെ ജനാധിപത്യ മര്യാദകളെ അട്ടിമറിക്കാന്‍ ആരേയും അനുവദിച്ചു കൂടെന്നും ഇവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

self protection
Advertisment