ലോകകപ്പ് സന്നാഹമത്സരങ്ങളില്‍ ന്യൂസിലന്‍ഡിനും ഇംഗ്ലണ്ടിനും വിജയം

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
Hh

തിരുവനന്തപുരം: ലോകകപ്പിനു മുന്നോടിയായി നടക്കുന്ന സന്നാഹമത്സരങ്ങളില്‍ നിലവിലെ ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ടിനും റണ്ണേഴ്‌സ്അപ്പായ ന്യൂസിലന്‍ഡിനും വിജയം.

Advertisment

തിരുവനന്തപുരത്ത് നടന്ന മത്സരത്തില്‍ ന്യൂസിലന്‍ഡ് മഴനിയമപ്രകാരം ഏഴു റണ്‍സിനാണ് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സ് നേടി. ഡെവണ്‍ കോണ്‍വേ(78), ടോം ലാതം(52)എന്നിവര്‍ കീവീസിനായി അര്‍ധ സെഞ്ചുറി കുറിച്ചു. ലുംഗി എന്‍ഗിഡി, മാര്‍ക്കോ യാന്‍സന്‍ എന്നിവര്‍ ദക്ഷിണാഫ്രിക്കയ്ക്കായി മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഡി കോക്ക്(84), വാന്‍ ഡെര്‍ ഡുസന്‍(51) എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ ബലത്തില്‍ 37 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എടുത്തു നില്‍ക്കുമ്പോള്‍ മഴയെത്തി.

തുടര്‍ന്ന് മഴനിയമ പ്രകാരം ഏഴു റണ്‍സിനു മുമ്പിലായിരുന്ന ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

Advertisment