കൊൽക്കത്ത : ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം വിരാട് കോഹ്‌ലി ഐപിഎൽ 2025 സീസണിൽ റെക്കോർഡുകൾ തകർത്ത തുടക്കം കുറിച്ചു കഴിഞ്ഞു. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് സംഭവം. ആർസിബിയുടെ ഇന്നിംഗ്‌സിന്‍റെ പതിമൂന്നാം ഓവറിൽ വിരാട് കോലി 50 റൺസ് തികച്ചതിന് തൊട്ടുപിന്നാലെയാണ് സുരക്ഷാ വീഴ്‌ച.
മൈതാനത്തേക്ക് ഓടികയറിയ ആരാധകൻ കോലിയുടെ കാലിൽ വീണു. പിന്നാലെ താരത്തെ കെട്ടിപ്പിടിക്കാനും ശ്രമിച്ചു. ഇതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി ആരാധകനെ കോലിയുടെ അടുത്തു നിന്ന് പിടിച്ചു കൊണ്ടുപോകുകയും ചെയ്തു. കോഹ്‌ലി ഒരു നിമിഷം അത്ഭുതപ്പെട്ടെങ്കിലും ശാന്തനായി, സാഹചര്യം കൈകാര്യം ചെയ്തു. സംഭവത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി.
ഐപിഎല്ലിൽ ആരാധകർ മൈതാനത്തേക്ക് അതിക്രമിച്ചു കയറുന്നത് അസാധാരണമല്ല, പക്ഷേ അത്തരം ലംഘനങ്ങൾ ഗുരുതരമായ സുരക്ഷാ അപകടങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കളിക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഭാവിയിൽ സമാനമായ സംഭവങ്ങൾ തടയാൻ കർശനമായ സുരക്ഷാ നടപടികൾ നടപ്പിലാക്കുന്നതിനെക്കുറിച്ച് ഐപിഎൽ ഉദ്യോഗസ്ഥർ പരിഗണിച്ചേക്കാം.