ഹർഭജൻ അഹങ്കാരിയാണ്.. ഒരു സംശയവുമില്ല.. ജോഫ്ര ആർച്ചർ പന്തെറിയുമ്പോൾ 'ലണ്ടനിലെ കറുത്ത ടാക്സി' എന്ന് ഉപമിച്ചു, പരാമർശം വിവാദത്തിലായപ്പോൾ മാപ്പപേക്ഷയുമായിതാരം

New Update
harbajan sing

ഇന്ത്യൻ പ്രീമിയർ‌ ലീ​ഗിൽ രാജസ്ഥാന്‍ റോയല്‍സ്- സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിനിടെ റോയല്‍സ് താരമായ ജോഫ്ര ആര്‍ച്ചര്‍ക്കെതിരെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ഹര്‍ഭജന്‍ സിംഗ് നടത്തിയ പരാമര്‍ശം വിവാദത്തില്‍. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് നിശ്ചിത ഓവറില്‍ 286 റണ്‍സ് അടിച്ചെടുത്തിരുന്നു. നാലോവറുകള്‍ പന്തെറിഞ്ഞ ആര്‍ച്ചര്‍ 76 റണ്‍സാണ് മത്സരത്തില്‍ വിട്ടുകൊടുത്തത്. ആര്‍ച്ചറുടെ ബോളിങ് സ്‌പെല്ലിനെ പറ്റി സംസാരിക്കവെയാണ് ഹര്‍ഭജന്റെ അധിക്ഷേപ പരാമര്‍ശം.

Advertisment

 

" ലണ്ടനിൽ കറുത്ത ടാക്സിയുടെ മീറ്റർ, വേഗത്തിലാണ് കുതിക്കു ന്നത്‌ , ഇവിടെ അർച്ചർ സാഹബിന്റെ മീറ്ററും വേഗതയിലാണ് പായുന്നത്." ഹർഭജൻസിംഗ്.

ഇത് പറയാനുള്ള കാരണം കഴിഞ്ഞ ഞായറാഴ്ച IPL സീസൺ 18 ലെ  രണ്ടാമത്തെ മാച്ചിൽ രാജസ്ഥാൻ റോയൽസിനുവേണ്ടി ബൗൾ ചെയ്ത  ജോഫ്രെ ആർച്ചർ 4 ഓവറിൽ 76 റൺസാണ് വിട്ടുകൊടു ത്തത്. ഇത് നാളിതുവരെയുള്ള IPL ൽ ഒരു റിക്കാർഡാണ്‌. അതായ ത് ശരാശരി നോക്കുമ്പോൾ ഒരു ഓവറിൽ 19 റൺസ്.

ഇതിനുമുൻപ് ഗുജറാത്ത് ടൈറ്റൻസിന്റെ മോഹിത് ശർമ്മയുടെ പേരിലായിരുന്നു റിക്കാർഡ് 73 റൺസ്.

ഈ സംഭവം ഇങ്ങനെയാണ്..

18 മത്തെ ഓവറിൽ ആർച്ചർ ബൗൾ ചെയ്യുകയായിരുന്നു. ഇഷാൻ കിഷനും ഹെൻറിക് ക്‌ളാസെനുമായിരുന്നു ക്രീസിൽ. അർച്ചറുടെ ബോളിൽ ക്‌ളാസെൻ തുടർച്ചയായി രണ്ടു ഫോർ അടിച്ചപ്പോഴായി രുന്നു ഹർഭജന്റെ അനാവശ്യമായ കമന്റ് വന്നത്.

" ലണ്ടനിൽ കറുത്ത ടാക്സിയുടെ മീറ്റർ, വേഗത്തിലാണ് കുതിക്കു ന്നത്‌ , ഇവിടെ അർച്ചർ സാഹബിന്റെ മീറ്ററും വേഗതയിലാണ് പായുന്നത്." ഇതായിരുന്നു കമന്റ്. എടുത്തുചാട്ടക്കാരനും അഹങ്കാരിയുമായ ഹർഭജൻ, വിവാദം രൂക്ഷമായതോടെ സ്ഥിരം ചെയ്യുന്ന മാപ്പ പേക്ഷയുമായി രംഗത്തു വരികയും ചെയ്തു.

2008 ൽ ആസ്‌ത്രേലിയൻ ക്രിക്കറ്റർ ആൻഡ്രു സൈമൻസിനെ മങ്കി എന്ന് വിളിച്ച വിവാദത്തിൽ  ഒടുവിൽ സച്ചിനാണ് രക്ഷപെടുത്തി യത്. മങ്കി എന്നല്ല 'മാ കി' ( അമ്മേടെ ) എന്നാണ് ഹർഭജൻ പറഞ്ഞ തെന്ന സച്ചിന്റെ പ്രസ്‍താവന ഒടുവിൽ അംഗീകരിക്കപ്പെട്ടു.

2008 IPL ൽ ശ്രീശാന്തിനെ പരസ്യമായി തല്ലി .ചില മാച്ചുകളി ൽനിന്നും പുറത്തായി. 2016 IPL ൽ അമ്പാട്ടി റായിഡുവിനെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തപ്പോൾ ക്ഷമ പറഞ്ഞു.

Advertisment