ഡൽഹി: ജൂണിൽ നടക്കാൻ പോകുന്ന 5 ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യൻ ടീമിൽ ഏറ്റവും മികച്ചഫോമിൽ തുടരുന്ന ശ്രേയസ് ആയ്യരും യുവ സെൻസേഷൻ സർഫറാസ് ഖാനും സ്ഥാന മില്ലാത്തതും ഋഷഭ് പന്തിനെപ്പോലെ സ്ഥിരതയില്ലാത്ത ഒരു ബാറ്റ്സ്മാനെ വൈസ് ക്യാപ്റ്റനാക്കിയതിനും വിവാദം കത്തിപ്പടരുകയാണ്..
അയ്യരെ അവഗണിച്ചതുമായി ബന്ധപ്പെട്ട് കോച്ച് ഗൗതം ഗംഭീർ പറഞ്ഞത് താൻ സെലക്ഷൻ കമ്മിറ്റിയിൽ ഇല്ലെന്നാണ്.
ശ്രേയസ് അയ്യരെ തഴഞ്ഞു സായ് സുദർശനെ ടീമിൽ ഉൾപ്പെടു ത്തിയതിൽ മുൻ താരം മുഹമ്മദ് കൈഫും സ്തബ്ദനാണ്.. പഞ്ചാബ് കിങ്‌സിനുവേണ്ടി ഉജ്വലമായ ബാറ്റിങ്ങും അതിലും മികച്ച ക്യാപറ്റ ൻസിയും കാഴ്ചവ ച്ചുകൊണ്ടിരിക്കുന്ന അയ്യരെ അവഗണിച്ചതിൻ്റെ കാരണം ഇനിയും മനസ്സിലാക്കുന്നില്ലെന്നാണ് കൈഫ് തൻ്റെ യൂ ട്യൂബ് ചാനലിൽ വിവരിച്ചത്.മാത്രവുമല്ല രാജ്യാന്തര ക്രിക്കറ്റിലും അയ്യർ മികച്ചഫോമാണ് കാഴ്ചവച്ചിരുന്നത്.
സഞ്ജു സാംസണെ പലതരത്തിൽ മനസികസമ്മർദ്ദത്തിലാക്കി അദ്ദേഹത്തിൻ്റെ കരിയർതന്നെ ഏതാണ്ട് തകർത്തുകളഞ്ഞ സെലക്ഷൻ കമ്മിറ്റിക്കാർ സമാനമായ രീതിയാണ് മറ്റു പല കളിക്കാരോടും തുടരുന്നത്.