മുംബൈ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിനെ തുടർന്ന് ഐപിഎല്‍ മത്സരങ്ങള്‍ ബിസിസിഐ നിര്‍ത്തി വച്ചിരുന്നു.
സെപ്റ്റംബറില്‍ നടക്കേണ്ട ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് പോരാട്ടവും മാറ്റിവയ്ക്കേണ്ടിവരും എന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്.
അനിശ്ചിതത്വത്തിലാകുമെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. വിദേശ താരങ്ങളുടേയും ഒഫീഷ്യല്‍സിന്റേയും സുരക്ഷ മുഖ്യമായതിനാലാണ് ഐപിഎല്‍ നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചത്.
ഏഷ്യാ കപ്പ് മുടങ്ങിയാല്‍ ആ സമയത്ത് ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ നടത്താനുള്ള അവസരമാണ് ബിസിസിഐക്ക്.
ഐപിഎല്ലില്‍ ഇനി 16 മത്സരങ്ങളാണ് ശേഷിക്കുന്നത്. സെപ്റ്റംബറില്‍ 10, 12 ദിവസം കൊണ്ട് ബിസിസിഐയ്ക്ക് ഈ മത്സരങ്ങള്‍ പൂര്‍ത്തീകരിക്കാം.
ഐപിഎല്‍ നിര്‍ത്തിവച്ചതോടെ ശേഷിക്കുന്ന മത്സരങ്ങള്‍ അനിശ്ചിതത്വത്തിലാണ്. ജൂണ്‍ ആദ്യ വാരം മുതല്‍ ഓഗസ്റ്റ് ആദ്യ വാരം വരെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം നടക്കും. അതിനാല്‍ ആ സമയത്ത് ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ നടക്കില്ല.