ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയം ആഘോഷിക്കാന്‍ ഐപിഎൽ ഒരുങ്ങുന്നു. ഫൈനൽ പോരാട്ടതിൽ മൂന്ന് സൈനിക മേധാവികളെയും ക്ഷണിച്ചു. സൈനികനീക്കത്തിന്റെ ഭാഗമായ മുന്‍നിരപോരാളികളെ ആദരിക്കും

ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയം ആഘോഷിക്കാന്‍ അഹമ്മദാബാദില്‍ നടക്കുന്ന ഐപിഎല്‍ സമാപനവേദിയിലേക്ക് മുന്ന് സൈനിക മേധാവികളെയും ഉന്നത സൈനികദ്യോഗസ്ഥരെയും ക്ഷണിച്ചതായി ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ അറിയിച്ചു. 

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
ipl trophy

മുംബൈ: പാക് ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ സൈനികനീക്കമായ ഓപ്പറേഷന്‍ സിന്ദൂറിനെ മുന്നിൽ നിന്നും നയിച്ച പോരാളികളെ ഐപിഎല്‍ ഫൈനല്‍ വേദിയില്‍ ബിസിസിഐ ആദരിക്കും.

Advertisment

ജൂണ്‍ മൂന്നിന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഫൈനല്‍ മത്സരവേദിയിലേക്ക് മൂന്ന് സൈനിക മേധാവികളെയും ക്ഷണിച്ചതായി ബിസിസിഐ സെക്രട്ടറി ആറിയിച്ചു. 


ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയം ആഘോഷിക്കാന്‍ അഹമ്മദാബാദില്‍ നടക്കുന്ന ഐപിഎല്‍ സമാപനവേദിയിലേക്ക് മുന്ന് സൈനിക മേധാവികളെയും ഉന്നത സൈനികദ്യോഗസ്ഥരെയും ക്ഷണിച്ചതായി ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ അറിയിച്ചു. 


സൈന്യത്തിന്റെ ധീരത, സേവനം, രാജ്യത്തിനായുള്ള സമര്‍പ്പണം എന്നിവയെ ബിസിസിഐ സല്യൂട്ട് ചെയ്യുന്നു.

രാജ്യത്തെ സംരക്ഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത സൈനികനീക്കമായ ഓപ്പറേഷന്‍ സിന്ദൂറിനെ അദ്ദേഹം അഭിനന്ദിക്കുകയം ചെയ്തു.


ഐപിഎല്‍ സമാപനവേദിയില്‍ സൈന്യത്തിന് ആദരവ് അര്‍പ്പിക്കാനും സൈനികനീക്കത്തിന്റെ ഭാഗമായി മുന്‍നിരപോരാളികളെ ആദരിക്കാനും തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. 


ക്രിക്കറ്റ് ദേശീയ വികാരമായി തുടരുമ്പോള്‍ തന്നെ അതിനെക്കാള്‍ വലുതാണ് രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും സുരക്ഷിതത്വമെന്നും ദേവജിത്  സൈകിയ പറഞ്ഞു.