വാങ്കഡെ: ടി20യിൽ ഇന്ത്യയ്ക്ക് വേണ്ടി അതിവേഗം സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമായി അഭിഷേക് ശർമ.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അഞ്ചാം മത്സരത്തിലാണ് ഇടംകയ്യൻ ഓപ്പണർ നേട്ടം സ്വന്തമാക്കിയത്.
37-ാം പന്തിലാണ് അഭിഷേകിൻന്റെ സെഞ്ച്വറി പിറന്നത്. മുൻ നായകൻ രോഹിത് ശർമയാണ് പട്ടികയിൽ ഒന്നാമൻ.
2017ൽ ശ്രീലങ്കയ്ക്കെതിരെ 35 പന്തിലാണ് രോഹിത് സെഞ്ച്വറിയടിച്ചത്. ബംഗ്ലാദേശിനെതിരെ 40 പന്തിൽ സെഞ്ച്വറിയടിച്ച സഞ്ജു മൂന്നാമതാണ്.