ദുബായ്: ചാമ്പ്യന്‍സ്‌ട്രോഫിയിൽ ബംഗ്ലദേശിനെതിരെ ഇന്ത്യയ്ക്ക് 229 റൺസ് വിജയലക്ഷ്യം. തകർച്ചയിൽ തുടങ്ങിയ ബംഗ്ലദേശിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത് തൗഹിദ് ഹൃദോയിയുടെ സെഞ്ചറിയാണ്.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശ് 49.4 ഓവറിൽ 228 റൺസെടുത്തു. തൗഹിദ് ഹൃദോയ് 118 പന്തിൽ 100 റൺസടിച്ച് പുറത്തായി.
പത്തോവറുകൾ പന്തെറിഞ്ഞ മുഹമ്മദ് ഷമി 53 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. അക്ഷർ പട്ടേലും ഹർഷിത് റാണയും രണ്ടു വിക്കറ്റുകൾ വീതവും സ്വന്തമാക്കി.
ജേക്കർ അലി ബംഗ്ലദേശിനായി അർധ സെഞ്ചറി നേടി പുറത്തായി. 114 പന്തുകളിൽ 68 റൺസാണു താരം നേടിയത്. തൻസിദ് ഹസൻ (25 spoപന്തിൽ 25), റിഷാദ് ഹുസൈൻ (12 പന്തിൽ 18) എന്നിവരാണ് ബംഗ്ലദേശിന്റെ മറ്റു പ്രധാന സ്കോറർമാർ.