/sathyam/media/media_files/aA81BPh5kwAD0I79nyCx.webp)
മുൾട്ടാൻ: പാക്കിസ്ഥാനെതിരായ ടെസ്റ്റിൽ കൂറ്റൻ സ്കോർ ഉയർത്തി ഡിക്ലയർ ചെയ്ത് ഇംഗ്ലണ്ട്. നാലാം ദിനം ഏഴിന് 823 എന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിംഗ് അവസാനിപ്പിച്ചത്.
കന്നി ട്രിപ്പിൾ സെഞ്ചുറി നേടിയ ഹാരി ബ്രൂക്കിന്‍റെ ബാറ്റിംഗാണ് ഇംഗ്ലണ്ടിന് പടുകൂറ്റൻ സ്കോർ സമ്മാനിച്ചത്. ഇതോടെ, ഇംഗ്ലണ്ട് 267 റൺസിന്‍റെ ലീഡ് നേടി.
മൂന്നിന് 492 റണ്‍സ് എന്ന നിലയിൽ നാലാം ദിനം തുടങ്ങിയ ഇംഗ്ലണ്ടിനു വേണ്ടി റൂട്ടും (262) ബ്രൂക്കും (317) അതിവേഗം സ്കോർബോർഡ് ചലിപ്പിച്ചു. ആദ്യം റൂട്ടാണ് ഇരട്ടശതകം പിന്നിട്ടത്.
375 പന്തിൽ 17 ബൗണ്ടറികൾ ഉൾപ്പെടുന്നതാണ് റൂട്ടിന്‍റെ ഇന്നിംഗ്സ്. അതേസമയം, 322 പന്തിൽ 29 ബൗണ്ടറികളും മൂന്നു സിക്സറുമുൾപ്പെടെയാണ് ബ്രൂക്ക് ട്രിപ്പിൾ സെഞ്ചുറിയിലെത്തിയത്.
മറുപടിയായി രണ്ടാമിന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് ആദ്യ പന്തിൽ തന്നെ വിക്കറ്റ് നഷ്ടമായി. ക്രിസ് വോക്സിന്‍റെ പന്തിൽ ബൗൾഡായി അബ്ദുള്ള ഷഫീഖ് മടങ്ങി. നിലവിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 23 റൺസെന്ന നിലയിലാണ്. 13 റൺസുമായി സയിം അയൂബും 10 റൺസുമായി ക്യാപ്റ്റൻ ഷാൻ മസൂദുമാണ് ക്രീസിൽ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us