/sathyam/media/media_files/2025/03/31/cetsJ0KuolfhnK0qAlMk.webp)
മുംബൈ: ഐപിഎല്ലിൽ ആദ്യ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. കോല്‍ക്കത്ത ഉയര്‍ത്തിയ 117 റണ്‍സ് വിജയലക്ഷ്യം 12.5 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മുംബൈ മറികടന്നു.
41 പന്തില്‍ നിന്ന് അഞ്ച് സിക്സും നാല് ഫോറുമടക്കം 61 റണ്‍സോടെ പുറത്താകാതെ നിന്ന ഓപ്പണര്‍ റയാന്‍ റിക്കെല്‍ട്ടണാണ് മുംബൈയുടെ ജയം എളുപ്പമാക്കിയത്.
രോഹിത് ശര്‍മ (13), വില്‍ ജാക്ക്സ് (16) എന്നിവരുടെ വിക്കറ്റുകളാണ് മുംബൈക്ക് നഷ്ടമായത്. സൂര്യകുമാര്‍ യാദവ് ഒമ്പത് പന്തില്‍ നിന്ന് 27 റണ്‍സോടെ പുറത്താകാതെ നിന്നു.
രണ്ട് സിക്സും മൂന്ന് ഫോറുമടങ്ങുന്നതായിരുന്നു സൂര്യയുടെ ഇന്നിംഗ്സ്. കോല്‍ക്കത്തയ്ക്കായി ആന്ദ്രേ റസല്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കോൽക്കത്ത 16.2 ഓവറിൽ 116 റൺസിന് എല്ലാവരും പുറത്തായി.16 പന്തില്‍നിന്ന് 26 റണ്‍സെടുത്ത ആംഗ്രിഷ് രഘുവംശിയാണ് കോല്‍ക്കത്തയുടെ ടോപ് സ്കോറര്‍. ഒമ്പതാമനായി ഇറങ്ങി 12 പന്തില്‍ നിന്ന് 22 റണ്‍സെടുത്ത രമണ്‍ദീപ് സിംഗാണ് കോല്‍ക്കത്തയുടെ സ്കോര്‍ 100 കടത്തിയത്.
അജിങ്ക്യ രഹാനെ (11), റിങ്കു സിങ് (17), ഇംപാക്റ്റ് പ്ലെയര്‍ മനീഷ് പാണ്ഡെ (19) എന്നിവരാണ് കോല്‍ക്കത്ത നിരയില്‍ രണ്ടക്കം കടന്നവര്‍. ക്വിന്‍റണ്‍ ഡിക്കോക്ക് (ഒന്ന്), സുനില്‍ നരെയ്ന്‍ (0), വെങ്കടേഷ് അയ്യര്‍ (മൂന്ന്), ആന്ദ്രേ റസല്‍ (അഞ്ച്) എന്നിവരെല്ലാം നിരാശപ്പെടുത്തി.
നാല് വിക്കറ്റുകൾ വീഴ്ത്തിയ അശ്വനി കുമാറാണ് മുംബൈയുടെ താരം. അജിങ്ക്യ രഹാനെ, റിങ്കു സിംഗ്, മനീഷ് പാണ്ഡെ, ആന്ദ്രെ റസൽ എന്നിവരുടെ വിക്കറ്റുകളാണ് അശ്വനി കുമാര്‍ സ്വന്തമാക്കിയത്.
രണ്ട് ഓവറിൽ 19 റൺസ് വഴങ്ങിയ ദീപക് ചഹര്‍ രണ്ട് വിക്കറ്റുകൾ നേടി. ട്രെൻഡ് ബോൾട്ട്, ഹര്‍ദിക് പാണ്ഡ്യ, വിഘ്നേഷ് പുത്തൂര്‍, മിച്ചൽ സാന്‍റ്നര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us