/sathyam/media/media_files/2026/01/21/kohli-mitchl-2026-01-21-17-18-57.jpg)
ദുബായി: ഐസിസി ഏകദിന റാങ്കിംഗിൽ ബാറ്റർമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തായി വിരാട് കോഹ്ലി. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്ക് പിന്നാലെ വന്ന റാങ്കിംഗിലാണ് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കോഹ്ലി രണ്ടാമതായത്. പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും മുൻ ഇന്ത്യൻ ക്യാപ്റ്റന് ഒന്നാം സ്ഥാനം നിലനിർത്താനായില്ല.
ന്യൂസിലൻഡ് താരം ഡാരൽ മിച്ചലാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയില്‍ രണ്ട് സെഞ്ചുറികളുമായി മിന്നും പ്രകടനമാണ് താരം പുറത്തെടുത്തത്.
ഏകദിന പരമ്പരയിലെ മൂന്ന് കളികളില്‍ 84, 131, 137 എന്നിങ്ങനെയായിരുന്നു മിച്ചലിന്‍റെ സ്കോറുകള്‍. 845 റേറ്റിംഗ് പോയിന്‍റുമായാണ് മിച്ചല്‍ ഒന്നാം സ്ഥാനത്തെത്തിയത്.
795 റേറ്റിംഗ് പോയിന്‍റാണ് വിരാട് കോഹ്ലിക്കുള്ളത്. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്ക് മുമ്പ് ഡാരല്‍ മിച്ചലിനെക്കാള്‍ 50 റേറ്റിംഗ് പോയിന്‍റ് മുന്നിലായിരുന്നു കോഹ്ലി.
അഫ്ഗാനിസ്ഥാന്‍ താരം ഇബ്രാഹിം സര്‍ദ്രാൻ ആണ് മൂന്നാം സ്ഥാനത്ത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെ പിന്തള്ളിയാണ് സർദ്രാനൻ മൂന്നാമതെത്തിയത്. രോഹിത് നാലാം സ്ഥാനത്താണുള്ളത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us