അവസാന പന്ത് വരെ പോരാടിയിട്ടും വിൻഡീസിന് രക്ഷയില്ല ! ആദ്യ ഏകദിനത്തിൽ ന്യൂസിലൻഡിന് ആവേശ ജയം

New Update
Screenshot 2025-11-16 162655

വെല്ലിംഗ്ടൺ: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിന് ആവേശ ജയം. അവസാന പന്ത് വരെ നീണ്ട മത്സരത്തിൽ ഏഴ് റൺസിനാണ് കിവീസ് വിജയിച്ചത്.

Advertisment

ന്യൂസിലൻഡ് ഉയർത്തിയ 270 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസിന് ആറ് വിക്കറ്റ് നഷ്ടത്തിൽ 262 റൺസ് നേടാനെ സാധിച്ചുള്ളു. 55 റൺസുമായി ഷെർഫെയ്ന്‍ റൂതർഫോർഡും 38 റൺസുമായി ജസ്റ്റിൻ ഗ്രീവ്സും 37 റൺസുമായി നായകൻ ഷായ് ഹോപും തിളങ്ങിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല.

ന്യൂസിലൻഡിന് വേണ്ടി കൈൽ ജാമീസൺ മൂന്ന് വിക്കറ്റ് എടുത്തു. മാറ്റ് ഹെന്‍‌റിയും സക്കാറി ഫോൽക്ക്സും മിച്ചൽ സാന്‍റ്നറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 269 റൺ‌സ് എടുത്തത്. സെഞ്ചുറി നേടിയ ഡാരൽ മിച്ചല്ലിന്‍റെ മികവിലാണ് കിവീസ് മികച്ച സ്കോർ പടുത്തുയർത്തിയത്. 119 റൺസാണ് മിച്ചൽ എടുത്തത്. ഡിവോൺ കോൺവെ 49 റൺസും മൈക്കൽ ബ്രെയ്സ്‌വെൽ 35 റൺസും എടുത്തു.

വെസ്റ്റ് ഇൻഡീസിന് വേണ്ടി ജെയ്ഡൻ സീൽസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. മാത്യൂ ഫോർഡെ രണ്ട് വിക്കറ്റും ജസ്റ്റിൻ ഗ്രീവ്സും റോസ്റ്റൺ ചെയ്സും ഓരോ വിക്കറ്റ് വീതവും എടുത്തു. ഡാരൽ മിച്ചൽ ആണ് മത്സരത്തിലെ താരം. വിജയത്തോടെ ന്യൂസിലൻഡ് പരമ്പരയിൽ 1-0 ത്തിന് മുന്നിലെത്തി.

Advertisment