/sathyam/media/media_files/LktX10UC56lT78djCq3a.jpg)
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ ട്വന്‍റി-20 പരമ്പരയിലെ അവസാന മത്സരത്തില്‍ പാക്കിസ്ഥാന് ആശ്വാസജയം.
ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ ഉയർത്തിയ 134 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് 17.2 ഓവറില്‍ 92 റണ്‍സിന് പുറത്തായി.
അഞ്ച് മത്സര പരമ്പരയിലെ ആദ്യ നാലു മത്സരങ്ങളും ജയിച്ച് ന്യൂസിലന്‍ഡ് നേരത്തെതന്നെ ട്വന്‍റി-20 പരമ്പര സ്വന്തമാക്കിയിരുന്നു
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാക്കിസ്ഥാന് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഹസീബുള്ള ഖാനെ പൂജ്യത്തിന് നഷ്ടമായി. തുടർന്ന് ക്രീസിൽ ഒന്നിച്ച മുഹമ്മദ് റിസ്വാനും ബാബർ അസമും ചേർന്ന് സ്കോർ 50 കടത്തി. മുഹമ്മദ് റിസ്വാൻ 38 പന്തിൽ 38 റൺസെടുത്തപ്പോൾ ബാബർ അസം 24 പന്തിൽ 13 റൺസാണെടുത്തത്.
അവസാന ഓവറുകളില്‍ ഷിബ്സാദാ ഫര്‍ഹാന്‍(14 പന്തില്‍ 19), അബ്ബാസ് അഫ്രീദി(6 പന്തില്‍ 14*) എന്നിവരുടെ ചെറുവെടിക്കെട്ടാണ് പാക് സ്കോര്‍ 134ല്‍ എത്തിച്ചത്.
വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ കിവീസിന് 92 റൺസിൽ കളി നിർത്തേണ്ടി വന്നു. രണ്ടാമോവറിൽ രചിൻ രവീന്ദ്ര (ഒന്ന്) പുറത്തായി. പിന്നാലെ ഫിന്‍ അലനും (22) ടിം സീഫര്‍ട്ടും (19) ചേർന്ന് സ്കോർ 50 കടത്തി. ഫിൻ അലൻ പുറത്തായതിനു പിന്നാലെ എത്തിയ വിൽ യംഗിന് (12) കാര്യമായ സംഭാവന നല്കാനായില്ല.
22 പന്തില്‍ 26 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്സ് കിവീസിന് പ്രതീക്ഷ നല്‍കിയെങ്കിലും മറുവശത്ത് വിക്കറ്റുകൾ വീണത് തിരിച്ചടിയായി. നായകൻ മിച്ചൽ സാന്‍റ്നർ (നാല്), മാറ്റ് ഹെന്‍റി (ഒന്ന്), ഇഷ് സോധി (ഒന്ന്), ലോക്കി ഫെർഗൂസൺ (പൂജ്യം) എന്നിവർ വന്നപോലെ മടങ്ങിയതോടെ കിവീസ് അടിയറവുപറഞ്ഞു.
പാക്കിസ്ഥാനുവേണ്ടി ഇഫ്തീഖര്‍ അഹമ്മദ് മൂന്ന് വിക്കറ്റും നായകൻ ഷഹീന്‍ അഫ്രീദി, മുഹമ്മദ് നവാസ് എന്നിവർ രണ്ടുവിക്കറ്റ് വീതവും വീഴ്ത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us