/sathyam/media/media_files/T3SSGpjHunl6ltIvv1Ug.webp)
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരേ പഞ്ചാബിന് ബാറ്റിംഗ് തകർച്ച. ആദ്യ ദിനം മഴമൂലം കളി നിര്‍ത്തിവയ്ക്കുമ്പോള്‍ പഞ്ചാബ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സെന്ന നിലയിലാണ്. 28 റണ്‍സോടെ രമണ്‍ദീപ് സിംഗും ആറ് റണ്‍സുമായി കൃഷ് ഭഗത്തുമാണ് ക്രീസില്‍.
മൂന്ന് വിക്കറ്റെടുത്ത ആദിത്യ സര്‍വാതെയും രണ്ട് വിക്കറ്റെടുത്ത ജലജ് സക്സേനയുമാണ് പഞ്ചാബ് ബാറ്റിംഗ് നിരയെ തകർത്തത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പഞ്ചാബിന് ആദ്യ ഓവറിൽ തന്നെ ഓപ്പണർ അഭയ് ചൗധരിയെ നഷ്ടമായി. അക്കൗണ്ട് തുറക്കുംമുമ്പെ ചൗധരിയെ ആദിത്യ സര്‍വാതെയുടെ പന്തിൽ ക്യാപ്റ്റൻ സച്ചിന്‍ ബേബി പിടിച്ചു പുറത്താക്കി.
പിന്നാലെ എത്തിയവർ എല്ലാം നിരാശപ്പെടുത്തി. അഞ്ചിന് 65 റൺസെന്ന ദയനീയ അവസ്ഥയിലായ പഞ്ചാബിനെ ആറാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന രമണ്‍ദീപ് സിംഗും(28), കൃഷ് ഭഗത്തും(ആറ്) ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ 95 റണ്‍സിലെത്തിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us