/sathyam/media/media_files/2024/10/29/EtS5CUwoCQzjhM26pChy.jpg)
കോൽക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം - ബംഗാൾ മത്സരം സമനിലയിൽ. സ്കോര്‍: കേരളം 356-9, ബംഗാള്‍ 181-3. കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 356-9ന് മറുപടിയായി നാലാം ദിനം ക്രീസിലിറങ്ങിയ ബംഗാള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്ത് നില്‍ക്കെ വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തുകയായിരുന്നു.
മത്സരം സമനിലയായെങ്കിലും നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാനായത് കേരളത്തിന് നേട്ടമായി. 95 റണ്‍സുമായി സല്‍മാന്‍ നിസാര്‍ പുറത്താവാതെ നിന്നു. മുഹമ്മദ് അസറുദ്ദീന്‍ (84), ജലജ് സക്സേന (84) എന്നിവര്‍ കേരളത്തിനായി തിളങ്ങി. ബംഗാളിന് വേണ്ടി ഇഷാന്‍ പോറല്‍ ആറ് വിക്കറ്റെടുത്തു.
മറുപടി ആരംഭിച്ച ബംഗാളിനായി ഓപ്പണര്‍മാരായ ശുവം ദേയും സുദീപ് ചാറ്റര്‍ജിയും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി മികച്ച തുടക്കം നല്‍കി. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 101 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്. ശുവം ദേ(67),സുദീപ് ചാറ്റര്‍ജി(57) റൺസ് നേടി.
കേരളത്തിനായി ആദിത്യ സര്‍വതെ രണ്ടും ജലജ് സക്സേന ഒരു വിക്കറ്റും വീഴ്ത്തി. മൂന്നു കളികളിൽനിന്ന് ഒരു ജയവും രണ്ടു സമനിലയും സഹിതം എട്ടു പോയിന്‍റുമായി കേരളം ഗ്രൂപ്പ് സിയിൽ രണ്ടാം സ്ഥാനത്തു തുടരുന്നു. 13 പോയിന്‍റുമായി ഹരിയാന ഒന്നാം സ്ഥാനത്താണ്.