/sathyam/media/media_files/2024/12/31/n2oOVrKIr4OJcmJPKrHk.jpg)
സിഡ്നി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കായുള്ള ടെസ്റ്റ് ക്രിക്കറ്റിലെ മോശം പ്രകടനത്തെ തുടർന്ന് ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ വിരമിച്ചേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു.
ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ പരമ്പരയില്‍ സിഡ്നിയില്‍ നടക്കാനിരിക്കുന്ന അവസാന ടെസ്റ്റിന് ശേഷം രോഹിത് വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബിസിസിഐയിലെ ഉന്നതരും സെലക്ടര്‍മാരും ഇക്കാര്യം രോഹിത്തുമായി സംസാരിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രഖ്യാപനത്തിന്റെ കൃത്യമായ സമയം നിശ്ചയിച്ചിട്ടില്ലെങ്കിലും സിഡ്നി ടെസ്റ്റിനു ശേഷം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പരമ്പരയില്‍ ഇതുവരെ രോഹിത് ആകെ നേടിയത് 31 റണ്‍സാണ്. ഒരു ഇന്നിങ്‌സില്‍ പോലും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ താരത്തിനു സാധിച്ചില്ല. കുടുംബ പരമായ കാരണങ്ങളാല്‍ പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ രോഹിത് കളിച്ചിരുന്നില്ല.
ജസ്പ്രീത് ബുംറ നയിച്ച ടീമിനെ രണ്ടാം ടെസ്റ്റ് മുതലാണ് രോഹിത് നിയന്ത്രിച്ചു തുടങ്ങിയത്. അഡ്‌ലെയഡ്‌ലിലെ രണ്ടാം ടെസ്റ്റില്‍ മൂന്ന്, ആറ് എന്നിങ്ങനെയായിരുന്നു രോഹിത് എടുത്ത റണ്‍സ്.
ഗാബയിലെ മൂന്നാം ടെസ്റ്റിലും സ്ഥിതി മറിച്ചായിരുന്നില്ല. ഒറ്റ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്തപ്പോള്‍ വെറും പത്ത് റണ്‍സ് ആണ് താരം അടിച്ചത്. ഇന്നലെ അവസാനിച്ച മെല്‍ബണ്‍ ടെസ്റ്റിലാകട്ടെ മൂന്ന്, ഒന്‍പത് എന്നിങ്ങനെയായിരുന്നു രോഹിത് ശര്‍മ്മയുടെ സ്‌കോറുകള്‍.