ലണ്ടൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയ്ക്ക് ബാറ്റിംഗ് തകർച്ച. ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്ട്രേലിയയ്ക്ക് 71 റൺസെടുക്കിനിടെ നാല് വിക്കറ്റ് നഷ്ടമായി.
ലഞ്ചിന് പിരിയുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 71 എന്ന നിലയിലാണ് ഓസീസ്. 30 റൺസെടുത്ത സ്റ്റീവ് സ്മിത്ത് ആണ് ക്രീസിലുള്ളത്. ഒസ്മാൻ ഖവാജ, മാർനസ് ലബുഷെയ്ൻ, കാമറൂൺ ഗ്രീൻ, ട്രാവിസ് ഹെഡ് എന്നിവരുടെ വിക്കറ്റാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്.
ഖവാജക്ക് റൺസൊന്നും എടുക്കാനായില്ല. ലബുഷെയ്ൻ 17 റൺസും, ഗ്രീൻ നാല് റൺസും, ഹെഹ് 11 റൺസുമാണ് എടുത്തത്. ദക്ഷിണാഫ്രിക്കയ്ക്ക് കഗീസോ റബാഡയും മാർകോ യാൻസനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.