ദക്ഷിണാഫ്രിക്കയ്ക്കെതിരായ കൂറ്റൻ ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയില്‍ ഒന്നാമതായി ന്യൂസിലന്‍ഡ്; ഓസ്ട്രേലിയയെയും ഇന്ത്യയെയും പിന്തള്ളിയാണ് കിവീസിന്റെ നേട്ടം

New Update
B

മൗണ്ട് മാംഗനൂയി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ കൂറ്റൻ ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയില്‍ ഓസ്ട്രേലിയയെയും ഇന്ത്യയെയും പിന്തള്ളി ന്യൂസിലന്‍ഡ് ഒന്നാം സ്ഥാനത്ത്.

Advertisment

ഇതുവരെ കളിച്ച മൂന്ന് ടെസ്റ്റില്‍ രണ്ട് ജയവും ഒരു പരാജയമുള്ള ന്യൂസിലന്‍ഡിന് 24 പോയിന്‍റാണുള്ളത്. 10 ടെസ്റ്റില്‍ ആറ് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമുൾ‌പ്പെടെ 66 പോയിന്‍റുമായി ഓസ്ട്രേലിയ രണ്ടാം സ്ഥാനത്താണ്.

ആറ് ടെസ്റ്റില്‍ മൂന്ന് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയും അടക്കം 38 പോയന്‍റുള്ള ഇന്ത്യ രണ്ടാം സ്ഥാനത്തുനിന്ന് മൂന്നിലേക്ക് പിന്തള്ളപ്പെട്ടു. ഇന്ത്യക്ക് പിന്നിലായി ബംഗ്ലാദേശും പാകിസ്ഥാനുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.

തോല്‍വിയോടെ 12 പോയിന്‍റുമായി ദക്ഷിണാഫ്രിക്ക ആറാം സ്ഥാനത്ത് തന്നെ തുടരുകയാണ്. ഇന്ത്യക്കെതിരായ പരമ്പര കളിക്കുന്ന ഇംഗ്ലണ്ട് എട്ടാം സ്ഥാനത്താണ്.

Advertisment