/sathyam/media/media_files/2025/11/02/cricket-icc-women-wc-2025-odi-ind-rsa-56_1762092994478_1762093012846-2025-11-02-20-47-07.webp)
നവിമുംബൈ: വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 299 റൺസ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തിൽ 298 റൺസ് നേടി. 87 റൺസ് നേടിയ ഷെഫാലി വർമ്മയാണ് ടോപ് സ്കോറർ.
ദീപ്തി ശര്‍മ (58), സ്മൃതി മന്ഥന (45), ജമിമ റോഡ്രിഗ്സ് (24), റിച്ച ഘോഷ് (34), ഹർമൻപ്രീത് കൗർ (20) എന്നിവരുടെ ഇന്നിംഗ്സുകളാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. ഓപ്പണിംഗ് വിക്കറ്റിൽ സ്മൃതിയും ഷെഫാലി വർമയും ചേർന്ന് 104 റൺസിന്‍റെ സ്വപ്നതുല്ല്യമായ തുടക്കമാണ് ഇന്ത്യയ്ക്കു നൽകിയത്.
ദക്ഷിണാഫ്രിക്കയ്ക്കായി അയബോംഗ ഖാക്ക മൂന്നും നോങ്കുലുലെക്കോ മ്ലാബ, നദീന്‍ ഡി ക്ലര്‍ക്ക്, ക്ലോ ട്രയോണ്‍ എന്നിവർ ഓരോവിക്കറ്റും വീഴ്ത്തി. ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോൾവാർട്ട് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
സെമി ഫൈനൽ വിജയിച്ച അതേ പ്ലേയിംഗ് ഇലവനുമായിട്ടാണ് കലാശപ്പോരിലും ഇരു ടീമുകളും ഇറങ്ങിയത്. നേരത്തെ മഴയെ തുടര്‍ന്ന് വൈകിയാണ് ടോസിട്ടത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us