മുംബൈ: വനിതാ പ്രീമിയർ ലീഗിൽ, മുംബൈ ഇന്ത്യൻസിന് രണ്ടാം കിരീടം. ഡല്‍ഹി ക്യാപിറ്റല്‍സിനെ എട്ട് റണ്‍സിന് വീഴ്ത്തിയാണ് മുംബൈ ഇന്ത്യന്‍സ് കിരീടം നിലനിര്‍ത്തിയത്.
ആദ്യ സീസണിലും മുംബൈ ആയിരുന്നു ജേതാക്കൾ. തുടർച്ചയായ മൂന്നാം സീസണിലും ഫൈനലിലെത്തിയ ഡൽഹി ക്യാപിറ്റൽസ് ഇത്തവണയും തോൽവിയേറ്റുവാങ്ങി.
സ്കോർ: മുംബൈ ഇന്ത്യൻസ് - 20 ഓവറിൽ ഏഴിന് 149, ഡൽഹി ക്യാപിറ്റൽസ് 20 ഓവറിൽ ഒമ്പതിന് 141.
17 റൺസ് നേടുന്നതിനിടെ ഓപണർമാരെ നഷ്ടമായ ഡൽഹിക്ക് പാർട്നർഷിപ്പുകൾ പടുത്തുയർത്താൻ കഴിയാതെ വന്നതോടെയാണ് തോൽവി വഴങ്ങേണ്ടിവന്നത്. 26 പന്തിൽ 40 റൺസെടുത്ത മരിസാനെ കാപ്പാണ് അവരുടെ ടോപ് സ്കോറർ.
21 പന്തിൽ 30 റൺസുമായി ജെമീമ റോഡ്രിഗസും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മെഗ് ലാനിങ് (13), ജെസ് ജോനാസൻ (13), നികി പ്രസാദ് (25*) എന്നിവരാണ് രണ്ടക്കം കണ്ട മറ്റ് ബാറ്റർമാർ. മുംബൈക്കായി നാറ്റ് സിവർ-ബ്രണ്ട് മൂന്ന് വിക്കറ്റുകൾ നേടി.