/sathyam/media/media_files/R1VyoilnwzEOH2L3BUzj.webp)
മ്യൂണിക്ക്: യൂറോ കപ്പില്‍ കളിക്കിടെ മൈതാനത്തിറങ്ങി പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കൊപ്പം സെല്‍ഫിയെടുത്ത കുട്ടി ആരാധകനെ വെറുതെ വിടില്ലെന്നു റിപ്പോർട്ട്. കഴിഞ്ഞദിവസം തുര്‍ക്കിക്കെതിരായ മത്സരത്തിനിടെ നിരവധി തവണ ആരാധകര്‍ മൈതാനത്തേക്കിറങ്ങി റൊണാള്‍ഡോയ്ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ മുതിര്‍ന്നിരുന്നു.
അതിനിടെയാണ് ഏവരെയും അന്പരപ്പിച്ച് പത്തുവയസുകാരൻ മൊബൈൽ ഫോണുമായി ഇഷ്ടതാരത്തിനൊപ്പം സെൽഫി എടുക്കാനെത്തിയത്. റൊണാള്‍ഡോ സെൽഫിക്കായി നിന്നുകൊടുക്കുകയും ചെയ്തു.
പതിവ് ശിക്ഷാ രീതിയായ ഉടന്‍ പുറത്താക്കല്‍ ഒഴിവാക്കി കളി മുഴുവൻ കാണാന്‍ കുട്ടിയെ അനുവദിച്ചെങ്കിലും തുടര്‍ ശിക്ഷ നടപടികള്‍ക്ക് വിധേയനാകേണ്ടിവരുമെന്നാണു സൂചന. ഒരു വര്‍ഷം മുതല്‍ മൂന്നു വര്‍ഷം വരെ സ്റ്റേഡിയം വിലക്കോ 20,000 യൂറോ വരെ പിഴയോ ആണു ശിക്ഷ.
സെല്‍ഫിയെടുത്ത കുട്ടിത്താരം സോഷ്യല്‍ മീഡിയയില്‍ വൈറലായെങ്കിലും താരങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് പോര്‍ച്ചുഗല്‍ പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസ് പ്രതികരിച്ചു.