/sathyam/media/media_files/2026/02/01/1769949905-2026-02-01-18-45-13.jpg)
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ സ്പാനിഷ് താരം കാർലോസ് അൽകാരസിനു കിരീടം. നാലു സെറ്റുകൾ നീണ്ടുനിന്ന പോരാട്ടത്തിൽ സെർബിയൻ താരം നൊവാക് ജോക്കോവിച്ചിനെ തറപറ്റിച്ചാണ് അൽകാരസ് കിരീടത്തിൽ മുത്തമിട്ടത്.
സ്കോർ: 2-6, 6-2, 6-3, 7-5. ആദ്യ സെറ്റ് നഷ്ടമായ അൽകാരസ് പിന്നീടുള്ള മൂന്നു സെറ്റുകളും വിജയിച്ചാണ് ഓസ്ട്രേലിയൻ ഓപ്പൺ ജയിച്ചത്. വിജയത്തോടെ കരിയർ ഗ്രാൻസ്ലാം നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാർഡും 22 വയസുകാരനായ അൽകാരസിന്‍റെ പേരിലായി.
ആദ്യ സെറ്റ് 6-2 ന് ജോക്കോവിച്ച് നേടിയെങ്കിലും രണ്ടാം സെറ്റിൽ അൽകാരസ് ശക്തമായി തിരിച്ചുവന്നു. ജോക്കോവിച്ചിന്‍റെ സർവീസുകൾക്ക് മികച്ച റിട്ടേണുകൾ നൽകിയ താരം 6-2 ന് സെറ്റ് സ്വന്തമാക്കി. മൂന്നാം സെറ്റിൽ പൊരുതാൻ ഉറച്ചെത്തിയ സെർബിയൻ താരത്തിനു അൽകാരസിന് മുന്നിൽ അധിക നേരം പിടിച്ചു നിൽക്കാനായില്ല.
ഒടുവിൽ 6-3 ന് സെറ്റ്പിടിച്ചെടുത്ത് സ്പാനിഷ് താരം മുന്നിലെത്തി. നാലാം സെറ്റിന്‍റെ അതിവേഗത്തിലുള്ള നീക്കങ്ങളിലുടെ വീണ്ടും അൽകാരസ് മുന്നിലെത്തി. എന്നാൽ ജോക്കോവിച്ചും വിട്ടുകൊടുത്തില്ല. ഇതോടെ സ്കോർ 5-5 എന്ന നിലയിലായി.
സെറ്റ് സ്കോർ 6-5 എന്ന നിലയിലായതോടെ മത്സരം ടൈ ബ്രേക്കറിലേക്കു നീണ്ടു. തുടർന്ന് തീപാറുന്ന പോരാട്ടമാണ് നടന്നത്. അവസാനം 7-5ന് ജയിച്ച് അൽകാരസ് കിരീടത്തിൽ മുത്തമിട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us