ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അൻഷുമാൻ ഗെയ്‌ക്‌വാദ് (71) നിര്യാതനായി. അര്‍ബുദ ബാധയെ തുടര്‍ന്നാണ് മരണം. ഇന്ത്യക്കായി 40 ടെസ്റ്റുകളും 15 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.
രക്താർബുദത്തെ തുടർന്ന് ലണ്ടനിലെ കിംഗ്‌സ് കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ മാസം ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നുവെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഗെയ്‌ക്‌വാദിൻ്റെ ചികിത്സയ്ക്കായി ഒരു കോടി രൂപ സംഭാവന നൽകിയിരുന്നു. 205 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.ഇന്ത്യന്‍ ടീമിന്റെ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
2000 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ടീം റണ്ണേഴ്‌സ് അപ്പായപ്പോള്‍ ഇദ്ദേഹമായിരുന്നു പരിശീലകന്‍. ദേശീയ സെലക്ടറായും ബറോഡ ക്രിക്കറ്റ് അസോസിയേഷൻ്റെ തലവനായും സേവനമനുഷ്ഠിച്ചു. ഐസിഎയെ പ്രതിനിധീകരിച്ച് ബിസിസിഐ അപെക്‌സ് കൗൺസിൽ അംഗവുമായിരുന്നു.