ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ അടിയറവ് വച്ചതിന് പിന്നാലെ, പരിശീലക സംഘത്തിനെതിരെ വിമര്‍ശിച്ച് മുന്‍താരം സുനില്‍ ഗവാസ്‌കര്‍. നിലവിലെ കോച്ചിംഗ് ടീം സജ്ജീകരണത്തെക്കുറിച്ച് തനിക്ക് ധാരണയില്ലെന്ന് ഗവാസ്‌കർ പ്രതികരിച്ചു.
കോച്ചിംഗ് ടീമിൽ അഭിഷേക് നായരുടെ പദവി എന്താണെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. റയാൻ ടെൻ ഡോഷേറ്റിൻ്റെ റോളിലും തനിക്ക് വ്യക്തതയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
ഗംഭീറിനോട് കൂടുതൽ സജീവമാകാനും ഓസ്‌ട്രേലിയയിലെ വെല്ലുവിളികൾ നന്നായി മനസ്സിലാക്കാനും ഇന്ത്യൻ ബാറ്റർമാരെ സഹായിക്കാനും ഗവാസ്‌കർ അഭ്യർത്ഥിച്ചു.
"ഗൗതം ഗംഭീറിൻ്റെ 'ഹണിമൂൺ' കാലയളവ് അവസാനിച്ചു. ഈ കാലയളവിൽ ചെയ്ത തെറ്റുകൾ ഞങ്ങൾ ക്ഷമിക്കും, എന്നാൽ ഓസ്‌ട്രേലിയൻ പര്യടനത്തിൽ അദ്ദേഹം ഇടപെട്ട് കളിക്കാരെ ശരിയായി നയിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു," ഗവാസ്‌കർ പറഞ്ഞു.