സിഡ്നി: ബോർഡർ-ഗാവസ്‌കർ ട്രോഫി പരമ്പരയിലെ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് കനത്ത തിരിച്ചടി. രണ്ടാം ദിനം മത്സരം പുരോഗമിക്കുന്നതിനിടെ ക്യാപ്റ്റൻ ജസ്പ്രീത് ബുംറയ്ക്ക് പരിക്കേറ്റു. മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ബുംറയെ സ്കാനിങ്ങിന് വിധേയനാക്കാൻ ആശുപത്രിയിൽ പ്രവേശഇപ്പിച്ചു എന്നാണ് റിപ്പോർട്ട.
സപ്പോർട്ടിങ് സ്റ്റാഫുകൾക്കൊപ്പം ബുംറ ഗ്രൗണ്ട് വിടുന്ന വീഡിയോ പുറത്തുവന്നു. രണ്ടാം ദിനത്തിലെ രണ്ടാം സെഷൻ ആരംഭിച്ചതിന് പിന്നാലെയാണ് താരം പുറത്തുപോയത്. ബുംറയുടെ പരിക്ക് എന്താണെന്നോ വിഷയം ഗുരുതരമുള്ളതാണോ എന്നൊന്നും ഇപ്പോൾ വ്യക്തമല്ല.
ബുംറയുടെ അഭാവത്തിൽ വിരാട് കോഹ്‌ലിയാണ് ടീമിനെ നയിക്കുന്നത്. സിഡ്നിയിൽ മത്സരം പുരോഗമിക്കുമ്പോൾ നിർണായക ലീഡ് നേടി ഇന്ത്യ പൊരുതുകയാണ്.
അവസാനം ലഭ്യമാകുന്ന വിവരമനുസരിച്ച് 36-0 എന്ന നിലയിലാണ് ഇന്ത്യ. യശസ്വി ജയ്‌സ്വാളും കെ.എൽ രാഹുലുമാണ് ക്രീസിൽ.
ടൂർണമെന്റിലുടനീളം വൻ ഫോമിലായിരുന്നു ജസ്പ്രീത് ബുംറ. ഫോമിലല്ലാത്ത രോഹിത്തിനു പകരം നായകസ്ഥാനം ഏറ്റെടുത്ത താരം ഇതുവരെ നേടിയത് 32 വിക്കറ്റുകളാണ്.