തൃശൂർ: മലയാളി താരം , ഐപിഎല്ലിൽ മുംബൈയുടെ താരം, ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി വാഗ്ദാനം വിഘ്നേഷ് പുത്തൂർ എന്ന മലയാളി താരത്തിന് വിശേഷണങ്ങൾ ഏറെ. 2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ മുംബൈയുടെ ആദ്യ മത്സരത്തിൽ 24 കാരനായ ഈ റിസ്റ്റ് സ്പിന്നർ ശ്രദ്ധ പിടിച്ചുപറ്റി.
ആദ്യ മൂന്ന് ഓവറുകളിൽ തന്നെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, ദീപക് ഹൂഡ എന്നിവരെ പുറത്താക്കി തകർപ്പൻ പ്രകടനം കാഴ്ചവച്ചു ഈ ഇടങ്കയ്യൻ റിസ്റ്റ് സ്പിന്നർ
കേരളത്തിനായി സീനിയർ ലെവൽ ക്രിക്കറ്റ് ഇതുവരെ കളിച്ചിട്ടില്ലാത്ത ഈ യുവതാരം അരങ്ങേറ്റ മത്സരത്തിൽ കാലിടറാതെ നിന്നു, സൂര്യകുമാർ യാദവിൻ്റെ നേതൃത്വത്തിലുള്ള ചെന്നൈയ്ക്കെതിരെയുള്ള മത്സരത്തിൽ തൻ്റേതായ വ്യക്തി മുദ്ര പതിപ്പിച്ചു.
ചെന്നൈയിൽ സിഎസ്‌കെയ്‌ക്കെതിരായ മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സിൽ ഇംപാക്റ്റ് പ്ലെയറായാണ് രോഹിത് ശർമ്മയ്ക്ക് പകരക്കാരനായി വിഘ്‌നേഷ് എത്തിയ
മലപ്പുറം സ്വദേശിയാണ് വിഘ്‌നേഷ്. അച്ഛൻ സുനിൽ കുമാർ ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ്, അമ്മ കെ പി ബിന്ദു വീട്ടമ്മയാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും, കുടുംബം അദ്ദേഹത്തിന്റെ ക്രിക്കറ്റ് യാത്രയിൽ ഒരു പിന്തുണയായി കൂടെ നിൽക്കുന്നു.