Advertisment

മധ്യപ്രദേശിൽ മാത്രം ബിജെപി മുന്നിൽ; മറ്റ് രണ്ട് സംസ്ഥാനത്തും കോൺഗ്രസിന് തന്നെ മേൽക്കൈ

New Update
bjpNew

ഡല്‍ഹി: പോസ്റ്റല്‍ ബാലറ്റുകള്‍ക്ക് പിന്നാലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ ലീഡ് നില മാറി മറിഞ്ഞു. മധ്യപ്രദേശില്‍ ലീഡ് ഉയര്‍ത്തി ബിജെപി. ഛത്തീസ്ഗഡിലും തെലങ്കാനയിലും കോണ്‍ഗ്രസ് മുന്നില്‍ തന്നെയാണ്. രാജസ്ഥാനില്‍ ലീഡ് നില മാറിമറിയുകയാണ്.

Advertisment

മധ്യപ്രദേശില്‍ ബിജെപി 77, കോണ്‍ഗ്രസ് 68 , തെലങ്കാനയില്‍ കോണ്‍ഗ്രസ് 113 ബിആര്‍എസ് 33, രാജസ്ഥാനില്‍ കോണ്‍ഗ്രസ് 90, ബിജെപി 82, ഛത്തീസ്ഗഡ് കോണ്‍ഗ്രസ് 45, ബിജെപി 32 എന്നിങ്ങനെയാണ് നിലവിലെ ലീഡ് നില.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് മത്സരം. തെലങ്കാനയില്‍ ബിആര്‍എസിന് നല്ല സ്വാധീനമുണ്ടെങ്കിലും ചില എക്സിറ്റ് പോള്‍ ഫലങ്ങളില്‍ കോണ്‍ഗ്രസ് വിജയം നേടുമെന്നാണ് പറയുന്നത്.

 ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ അധികാരം നിലനിര്‍ത്തുകയും മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ ഒറ്റയ്ക്കും മിസോറാമില്‍ സഖ്യകക്ഷിയോടൊപ്പവും അധികാരത്തില്‍ എത്തുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.

കടുത്ത ആത്മവിശ്വാസത്തില്‍ തന്നെയാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. രാജസ്ഥാനില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് മൂന്ന് കാരണങ്ങള്‍ നിരത്തിയാണ് ഗെഹ്ലോട്ട് വാദിക്കുന്നത്. അതിലൊന്ന് സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഇല്ലെന്നതാണ്.

രണ്ടാമത്തെ കാരണമായി ഉയര്‍ത്തിക്കാട്ടുന്നത്, രാജസ്ഥാനില്‍ മുഖ്യമന്ത്രിക്കെതിരായി ആരോപണങ്ങള്‍ ഒന്നും ഇല്ലെന്നുള്ളതാണ്. ഒപ്പം കോണ്‍ഗ്രസ് സര്‍ക്കാരിനെ ലക്ഷ്യം വച്ച് ബിജെപിയും നരേന്ദ്ര മോദിയും നടത്തിയ നീച പ്രവര്‍ച്ചനങ്ങളും ദുഷ് പ്രചാരണങ്ങളും ജനങ്ങള്‍ മുഖവിലയ്ക്കെടുത്തില്ലെന്നും ഗെഹ്ലോട്ട് ചൂണ്ടിക്കാട്ടുന്നു

 

Advertisment