നാഷണല്‍ അവാര്‍ഡ് കിട്ടിയാല്‍ പണക്കാരിയായി എന്നാണ് പലരും കരുതുന്നത്; സുരഭി ലക്ഷ്മി പറയുന്നു

author-image
ഫിലിം ഡസ്ക്
New Update

publive-image

സുരഭി ലക്ഷ്മിയുടെ ജീവിതത്തില്‍ കോഴിക്കോട് എന്ന സ്ഥലത്തിനും അവിടുത്തെ നാട്ടുകാര്‍ക്കുമുള്ള പങ്ക് പല അഭിമുഖങ്ങളിലും സുരഭി എടുത്ത് പറയാറുണ്ട്. നാട്ടില്‍ വെച്ചുണ്ടായ രസകരമായ അനുഭവത്തെ കുറച്ച്‌ സംസാരിക്കുകയാണ് സുരഭി. ഒരിക്കല്‍ അമ്ബലത്തില്‍ പോയപ്പോള്‍ സംഭാവന കൂട്ടിയെഴുതിയെന്നും നാഷണല്‍ അവാര്‍ഡ് കിട്ടുന്നതോടെ പണക്കാരിയായെന്നുമാണ് അവരൊക്കെ കരുതുന്നതെന്നുമാണ് സുരഭി പറഞ്ഞത്.

Advertisment

'ഞങ്ങള്‍ അവതരിപ്പിക്കുന്ന പുതിയ നായിക സുരഭി ലക്ഷ്മി എന്ന രീതിയില്‍ ഞാന്‍ ഒരു വലിയ നടന്റെ കൂടെയോ വലിയ ബാനറിന്റെ കൂടെയോ വന്ന ഒരാളൊന്നുമല്ല ഞാന്‍. അതുകൊണ്ട് നാഷണല്‍ അവാര്‍ഡ് എന്നത് എല്ലാവര്‍ക്കും അപ്രതീക്ഷിതമായ കാര്യമായിരുന്നു. അതുകൊണ്ട് തന്നെ അവരെല്ലാവരും ആ അംഗീകാരം നാടിന്റെ ആഘോഷമാക്കി മാറ്റി. എനിക്ക് പേടിയും കൂടിയാണത്.

സുരഭി ഞങ്ങളുടെ നാട്ടുകാരിയാണ്, ഞങ്ങളുടേതാണ് എന്നൊക്കെ പറയുമ്ബോള്‍ ആ ഉത്തരവാദിത്തം കൂടെയുണ്ടല്ലോ. അതുകൊണ്ട് തന്നെ എന്താ സുരഭി ആ നടന്റെ കൂടെ അഭിനയിക്കാത്തത്, എന്താ സുരഭി പുതിയ സിനിമകള്‍ ഒന്നും വരാത്തത് എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഉണ്ടാകാറുണ്ട്. ഞാന്‍ എന്ത് ചെയ്യാനാ, എന്നെ വിളിക്കണ്ടേ എന്നാണ് മറുപടി പറയാറുള്ളത്.

നാഷണല്‍ അവാര്‍ഡ് കിട്ടുന്നതോടെ നമ്മള്‍ പണക്കാരിയായി എന്നാണ് പലരും വിചാരിക്കുന്നത്. അമ്ബലത്തിലൊക്കെ പോകുമ്ബോള്‍ സുരഭി ഒരു കാര്യം ചെയ്യ്, ഇത്ര പൈസ തന്നോ എന്ന് പറയും. ഞാന്‍ പറയും എന്റെ ചേട്ടാ ഇത്ര പൈസയൊന്നും കൂട്ടിയെഴുതല്ലേ, ഞാന്‍ ഒരു ആയിരമോ രണ്ടായിരമോ കൂട്ടി തരാം. അപ്പോള്‍ അവര്‍ അത്ഭുതത്തോടെ എന്താ അങ്ങനെ എന്ന് ചോദിക്കും. ഒറ്റ കാര്യം ചെയ്താല്‍ മതി കോഴിക്കോട് നഗരത്തില്‍ പോയിട്ട് ഏതെങ്കിലും പോസ്റ്ററില്‍ ഞാന്‍ പ്രധാന നായികയായി അഭിനയിക്കുന്നത് കണ്ടാല്‍ ഇപ്പോള്‍ തരും ഈ പൈസ എന്ന് പറയും ഞാന്‍. നാഷണല്‍ അവാര്‍ഡ് കിട്ടിയതിനു ശേഷവും രണ്ടും മൂന്നും സീനുള്ളതും, കൂട്ടുകാരിയായിട്ടും കുഞ്ഞു കുഞ്ഞു റോളുകള്‍ തന്നെയാണ് ചെയ്തത്,' സുരഭി പറഞ്ഞു. വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം അഭിനയിച്ച കുറി എന്ന ചത്രമാണ് സുരഭിയുടെതായി ഇനി പുറത്തിറങ്ങാനുള്ളത്. ജൂലൈ എട്ടിനാണ് ഈ ചിത്രം റിലീസാകുന്നത്.

Advertisment