ഉപഭോക്താക്കളുടെ ലൊക്കേഷന്‍ വിവരങ്ങള്‍ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാരോപിച്ച് ഗൂഗിളിനെതിരെ കേസ്

ഗൂഗിള്‍ നമ്മളെ ഓരോരുത്തരേയും പിന്തുടരുന്നുണ്ട്. ഫോണില്‍ നമ്മള്‍ നല്‍കുന്ന ലൊക്കേഷന്‍ ആക്‌സസ് വഴി തത്സമയം നമ്മള്‍ എവിടെയാണെന്ന് ഗൂഗിള്‍ മനസിലാക്കുന്നു.

New Update
sdfghjkl;jhgfdasfghjkl;'l;kjhertyuiop[

ഗൂഗിള്‍ നമ്മളെ ഓരോരുത്തരേയും പിന്തുടരുന്നുണ്ട്. ഫോണില്‍ നമ്മള്‍ നല്‍കുന്ന ലൊക്കേഷന്‍ ആക്‌സസ് വഴി തത്സമയം നമ്മള്‍ എവിടെയാണെന്ന് ഗൂഗിള്‍ മനസിലാക്കുന്നു. ഗൂഗിളിന്റെ മാപ്പ് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ക്കും മറ്റ് ആപ്പുകളുടെ ശരിയായ പ്രവര്‍ത്തനത്തിനും ഇത് ആവശ്യമാണെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇങ്ങനെ ഒക്കെ ചെയ്യുന്നുണ്ടെങ്കിലും ലൊക്കേഷന്‍ ട്രാക്കിങ് ഡിസേബിള്‍ ചെയ്തുവെച്ചാല്‍ പിന്നെ തങ്ങള്‍ ആരെയും പിന്തുടരില്ല എന്നാണ് ഗൂഗിള്‍ പറയുന്നത്. പക്ഷെ, ഗൂഗിളിന്റെ ആ വാക്കിന് അത്ര ഉറപ്പില്ലെന്നാണ് പുതിയ സംഭവം വ്യക്തമാക്കുന്നത്.

Advertisment

ഉപഭോക്താക്കളുടെ ലൊക്കേഷന്‍ വിവരങ്ങള്‍ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാരോപിച്ച് ഗൂഗിളിനെതിരെ നല്‍കപ്പെട്ട കേസില്‍ 9.3 കോടി ഡോളര്‍ (ഏകദേശം 7000 കോടി രൂപ) പിഴ നല്‍കാനൊരുങ്ങുകയാണ് കമ്പനി.

ഉപഭോക്താക്കള്‍ക്ക് അവരുടെ ലൊക്കേഷന്‍ വിവരങ്ങളില്‍ വലിയ നിയന്ത്രണം ഉണ്ടെന്ന തെറ്റായ വിവരം നല്‍കി ഗൂഗിള്‍ അവരെ കബളിപ്പിക്കുകയാണെന്ന് കാലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ റോബ് ബോന്റ നല്‍കിയ കേസില്‍ ആരോപിക്കുന്നു. ഏറെ നാളത്തെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് പിഴശിക്ഷ ലഭിച്ചിരിക്കുന്നത്.

ലൊക്കേഷന്‍ ട്രാക്കിങ് ഓഫ് ചെയ്തുകഴിഞ്ഞാല്‍ പിന്നെ ഉപഭോക്താക്കളുടെ ലൊക്കേഷന്‍ പിന്തുടരില്ലെന്നാണ് ഗൂഗിള്‍ പറയുന്നത്. എന്നാല്‍ അവര്‍ അതിന് വിപരീതമായി ചെയ്യുന്നു വാണിജ്യ നേട്ടത്തിനായി ഉപഭോക്താക്കളുടെ സഞ്ചാരം പിന്തുടരുന്നു. ബോന്റ ഗാര്‍ഡിയന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു.

ഈ ആരോപണങ്ങള്‍ അംഗീകരിക്കാന്‍ ഗൂഗിള്‍ തയ്യാറായില്ലെങ്കിലും ചില വ്യവസ്ഥകള്‍ പാലിച്ച് പിഴയൊടുക്കി കേസ് അവസാനിപ്പിക്കാന്‍ കമ്പനി സമ്മതിക്കുകയായിരുന്നു. ലൊക്കേഷന്‍ പിന്തുടരുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ സുതാര്യത പാലിക്കണം, ലൊക്കേഷന്‍ ഡാറ്റ പരസ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നതിന് മുമ്പ് ഉപഭോക്താക്കളെ അറിയിക്കുക, സ്വകാര്യതയുമായി ബന്ധപ്പെട്ട എന്തെങ്കിലും മാറ്റങ്ങള്‍ അവതരിപ്പിക്കുന്നതിന് മുമ്പ് ഗൂഗിളിന്റെ ഇന്റേണല്‍ പ്രൈവസി വര്‍ക്കിങ് ഗ്രൂപ്പിന്റെ അംഗീകാരം തേടുക ഉള്‍പ്പടെയുള്ള വ്യവസ്ഥകളാണ് ഗൂഗിള്‍ അംഗീകരിച്ചത്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി ഞങ്ങള്‍ നിരന്തരം മാറ്റങ്ങള്‍ കൊണ്ടുവരുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ മാറ്റിയ പഴയ പ്രൊഡക്റ്റ് പോളിസികളെ അടിസ്ഥാനമാക്കിയുള്ള ഈ വിഷയം ഞങ്ങള്‍ അവസാനിപ്പിച്ചുവെന്ന് ഗൂഗിള്‍ വക്താവ് പറഞ്ഞു.

google-continued-to-track-users-without-consent
Advertisment