എയര്‍ടെല്‍ ഒരേസമയം 1.6 ദശലക്ഷം കേരളത്തിലെ ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ നിന്നും സംരക്ഷണം നല്‍കുന്നു

New Update
Airtel simultaneously protects

കോഴിക്കോട്-  വര്‍ദ്ധിച്ചുവരുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ നിന്ന് കേരള ത്തിലെ ഉപഭോക്താക്കളെ സംരക്ഷിക്കാനുള്ള ദൌത്യത്തില്‍ ഗണ്യമായ പുരോഗതി നേടിയതായി ഭാരതി എയര്‍ടെല്‍ ('എയര്‍ടെല്‍') പ്രഖ്യാപിച്ചു. എ ഐ പവേര്‍ഡ് ഫ്രോഡ് ഡിറ്റക്ഷന്‍ സിസ്റ്റത്തിന്റെ രാജ്യവ്യാപക റോള്‍ഔട്ടിന്റെ ഭാഗമായി, എയര്‍ടെല്‍ കേരളത്തിലുടനീളമുള്ള 1.6 ദശലക്ഷ ത്തിലധികം ഉപയോക്താക്കള്‍ക്ക് സംരക്ഷണമൊരുക്കുന്നു - ആധുനിക ഫ്രോഡ് ഡിറ്റക്ഷന്‍ സിസ്റ്റം ലോഞ്ച് ചെയ്ത് വെറും 35 ദിവസങ്ങള്‍ക്കുള്ളിലാണ് ഇത് പൂര്‍ത്തിയാക്കിയത്  

എല്ലാ എയര്‍ടെല്‍ മൊബൈല്‍, ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്കും ഓട്ടോമാറ്റിക് ആയി പ്രവര്‍ത്തനക്ഷമമാക്കുന്ന ഈ നൂതന സംവിധാനം എസ്എംഎസ്, വാട്ട്‌സ്ആപ്പ്, ടെലിഗ്രാം, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ഇ-മെയില്‍, മറ്റ് ബ്രൌസറുകള്‍ എന്നിവയിലെ ലിങ്കുകള്‍ സ്‌കാന്‍ ചെയ്യുകയും ഫില്‍ട്ടര്‍ ചെയ്യുകയും ചെയ്യുന്നു. ഇത് റിയല്‍ ടൈം ത്രെട്ട്  ഇന്റലിജന്‍സ് പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രതിദിനം 1 ദശലക്ഷത്തിലധികം യു ആര്‍ എല്‍-കള്‍ പരിശോധിക്കുകയും 100 മില്ലിസെക്കന്‍ഡിനുള്ളില്‍ ഹാനികരമായേക്കാവുന്ന സൈറ്റുകളിലേക്കുള്ള പ്രവേശനം തടയുകയും ചെയ്യുന്നു.


'ഞങ്ങളുടെ ഉപഭോക്താക്കളെ എല്ലാത്തരം തട്ടിപ്പുകളില്‍ നിന്നും സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ പ്രാഥമിക പരിഗണന, ഈ പരിഹാരം അവര്‍ക്ക് ഒരു ചെലവും കൂടാതെ നല്‍കുമെന്ന് ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഈ മേഖലയിലെ ഞങ്ങളുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഞങ്ങളുടെ ഉപഭോക്താക്കളുടെ ഏറ്റവും അടിയന്തിരമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പുതിയതും ക്രിയാത്മകവുമായ പരിഹാരങ്ങള്‍ നല്‍കുന്നതിനും എ ഐ അടിസ്ഥാനമാക്കിയുള്ള ഫ്രോഡ് ഡിറ്റക്ഷന്‍ സൊലൂഷന്‍ നിര്‍ണായകമായിരിക്കും. ഞങ്ങളുടെ ഈ സൊലൂഷന്‍ കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് സൈബര്‍ തട്ടിപ്പിനെതിരെ ശക്തമായ പ്രതിരോധം നല്‍കുമെന്നും ഡിജിറ്റല്‍ ലോകത്തെ ആത്മവിശ്വാസത്തോടെ നയിക്കാന്‍ അവരെ പ്രാപ്തരാക്കുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നതായി ഭാരതി എയര്‍ടെല്‍ സി എ ഒ ഗോകുല്‍ കെ അഭിപ്രായപ്പെട്ടു

ഇന്ത്യയില്‍ തന്നെ ഡിജിറ്റലായി ഏറ്റവും പുരോഗമിച്ച സംസ്ഥാനങ്ങളിലൊന്നായി കേരളം സ്ഥാനമുറപ്പിക്കുന്നതോടെ, നഗര, ഗ്രാമപ്രദേശങ്ങളില്‍ ഓണ്‍ലൈന്‍ തട്ടിപ്പിന്റെ ഭീഷണി വര്‍ദ്ധിച്ചിരിക്കുന്നു. ഫിഷിംഗ് ലിങ്കുകള്‍, വ്യാജ ഡെലിവറികള്‍, വ്യാജ ബാങ്കിംഗ് അലേര്‍ട്ടുകള്‍ എന്നിവയിലൂടെ തട്ടിപ്പുകാര്‍ കൂടുതലായി ഉപയോക്താക്കളെ ലക്ഷ്യമിടുന്നു. മറ്റ് സ്ഥലങ്ങള്‍ക്കൊപ്പം കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് , കണ്ണൂര്‍, കൊല്ലം, തൃശൂര്‍, കോട്ടയം തുടങ്ങിയ നഗരങ്ങളും അതുപോലെ തന്നെ ആറന്മുള, താനൂര്‍ എന്നി സ്ഥലങ്ങളിലും വഞ്ചനപരമായ നടപടികള്‍ക്കുള്ള ശ്രമങ്ങളിലും ഗണ്യമായ വര്‍ദ്ധനവ് കാണപ്പെടുന്നു. എയര്‍ടെല്ലിന്റെ പരിഹാരം കുടുംബങ്ങള്‍, മുതിര്‍ന്ന പൌരന്മാര്‍, വീട്ടമ്മമാര്‍, വിദ്യാര്‍ത്ഥികള്‍, ആദ്യമായി സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവര്‍ എന്നിവരെ ഒരുപോലെ സംരക്ഷിക്കുന്ന ഒരു സംസ്ഥാനവ്യാപക ഡിജിറ്റല്‍ കവചമായി പ്രവര്‍ത്തിക്കുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോം മലയാളം  ഉള്‍പ്പെടെ ഉപയോക്താക്കളുടെ ഇഷ്ട ഭാഷയില്‍ വഞ്ചനനടപടികള്‍ മുന്നറിയിപ്പുകള്‍ നല്‍കുന്നു, ഇത് സംസ്ഥാനത്തെ വൈവിധ്യമാര്‍ന്ന ജനസംഖ്യയ്ക്ക് വളരെ ഫലപ്രദമാണ് . ഡിജിറ്റല്‍ സാക്ഷരത കുറവുള്ളതോ ഇംഗ്ലീഷ് വ്യാപകമായി ഉപയോഗിക്കാത്തതോ ആയ ജില്ലകളില്‍ ഈ ബഹുഭാഷാ പിന്തുണ പ്രത്യേകിച്ചും കാര്യക്ഷമമാണ്.

ഈ പരിഹാരം പശ്ചാത്തലത്തില്‍ നിശബ്ദമായി പ്രവര്‍ത്തിക്കുന്നു, പ്രത്യേക ഇന്‍സ്റ്റാളേഷന്‍ ആവശ്യമില്ല, ഇത് സൌജന്യമായി വാഗ്ദാനം ചെയ്യപ്പെടുന്നു. ഓണ്‍ലൈന്‍ ബാങ്കിംഗ് മുതല്‍ സര്‍ക്കാര്‍ ഇ-സേവനങ്ങള്‍ വരെ ഡിജിറ്റല്‍ സ്വീകാര്യതയില്‍ എയര്‍ടെല്‍ മുന്‍പന്തിയിലാണ്, സംസ്ഥാനത്തുടനീളം സുരക്ഷിതമായ ഡിജിറ്റല്‍ പരിസ്ഥിതി സൃഷ്ടിക്കുന്നതില്‍ എയര്‍ടെല്ലിന്റെ ഈ സംരംഭം നിര്‍ണായക പങ്ക് വഹിക്കുന്നു. കൊച്ചിയില്‍ ജോലി ചെയ്യുന്ന പ്രൊഫഷണലായാലും കണ്ണൂരില്‍ നിന്നുള്ള ഒരു വീട്ടമ്മയായാലും, കോട്ടയത്ത് നിന്നുള്ള ഒരു വിദ്യാര്‍ത്ഥിയായാലും എല്ലാവരുടെയും ഡിജിറ്റല്‍ ആശയവിനിമയങ്ങളും സുരക്ഷിതമാക്കാന്‍ എയര്‍ടെല്‍ സഹായിക്കുന്നു.