വാഷിങ്ടൺ: 1.5 ബില്യൺ ഡോളർ വിലമതിക്കുന്ന ഡിജിറ്റൽ ആസ്തികൾ മോഷ്ടിച്ചതിന് പിന്നിൽ ഉത്തര കൊറിയയാണെന്ന് ഫെഡറൽ ബ്യൂറോ ഓഫ് ഇൻ വെസ്റ്റിഗേഷൻ (എഫ്ബിഐ).
4,00,000 പൗണ്ട് മോഷ്ടിക്കപ്പെട്ടതായി ദുബായ് ആസ്ഥാനമായുള്ള ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചായ ബെബിറ്റ് റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിനുപിന്നിൽ ഉത്തര കൊറിയൻ ഹാക്കർമാരാണെന്ന് കഴിഞ്ഞ ദിവസം പുറത്തുവിട്ട എഫ്ബിഐയുടെ പ്രസ്താവനയിൽ പറയുന്നു.
ലാസർ ഗ്രൂപ്പ് എന്നും അറിയപ്പെടുന്ന ട്രേഡർട്രൈറ്റർ എന്ന സംഘമാണ് മോഷണത്തിന് പിന്നിലെന്ന് ബ്യൂറോ അറിയിച്ചു.
മോഷ്ടിച്ച ആസ്തികളിൽ ചിലത് ബിറ്റ്കോയിനിലേക്കും ഒന്നിലധികം ബ്ലോക്ക്‌ചെയിനുകളിലായി ചിതറിക്കിടക്കുന്ന മറ്റ് വെർച്വൽ ആസ്തികളിലേക്കും മാറ്റിയെന്നും എഫ്ബിഐ വ്യക്തമാക്കി.