കോവിഡ് കാലത്തെ വേണ്ട വിധത്തില്‍ ഉപയോഗിക്കുന്നവര്‍ ഏറെയാണ്, ചിലര്‍ക്ക് എന്ത് ചെയ്യണമെന്ന് അറിയാത്ത ഒരു അവസ്ഥ കോവിഡ് കാലത്തെ ഒരു പാട് വിശേഷങ്ങള്‍ എല്ലാവര്‍ക്കും പങ്കുവെക്കാന്‍ ഉണ്ടാകും ലക്ഷ്യങ്ങളില്ലാതെ അതിവേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരു കുതിരയെ പെട്ടെന്ന് തളച്ചിട്ടത് പോലെയാണ് മനുഷ്യ ജീവിതത്തെ കൊറോണ എന്ന വൈറസ് പിടിച്ചടക്കിയത്. ആകസ്മികമായി വന്ന് ചേർന്ന ഒരു ദുരന്തത്തിന് മുന്നിൽ പകച്ചുനിൽക്കുകയാണ് ഇന്ന് മനുഷ്യ സമൂഹം.
ലോകരാഷ്ട്രങ്ങളിലടക്കം ഇതിനോടകം ലക്ഷം ജീവനുകളാണ് കൊറോണ വൈറസ് കാർന്ന് തിന്നത്. ലോകത്തിന്റെ സമ്പദ് വ്യവസ്ഥയുടെ താളം തെറ്റിച്ചുകൊണ്ട് ഇന്നോളം വരേയുള്ള മനുഷ്യരാശിയുടെ ജീവ ചരിത്രത്തിന്റെ കറുത്ത അധ്യായമായി അടയാളപെടുത്തികഴിഞ്ഞു കൊറോണ കാലം. ഇനി മുതൽ മനുഷ്യ ജീവിതം കൊറോണക്ക് മുൻപും കൊറോണക്ക് ശേഷം എന്ന രീതിയിൽ ആയിരിക്കും ചരിത്രത്തിൽ അതിന്റെ സ്ഥാനം നിർണ്ണയിക്കുന്നത്.
മനുഷ്യജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ക്ക് തീര്‍ച്ചയായും കോവിഡ് തുടക്കം കുറിച്ചു കഴിഞ്ഞു കൊറോണകാലാത്തും കൊറോണക്ക് ശേഷവും ജീവിതത്തെ എങ്ങനെ മുന്നോട്ട് നയിക്കാമെന്നുള്ള ചിന്തയിലാണ് ലോകജനത.കലാ പരമായും ബിസിനെസ്സ് പരമായും വിദ്യാഭ്യാസ പരമായും എന്നുവേണ്ട് ഏതു മേഖലയായാലും ഹോം സ്റ്റേ കാലഘട്ടം വിദഗ്ധമായി ഉപയോഗിക്കുകയാണ് എല്ലാവരും .
പണ്ടുകാലത്ത് കൂട്ടുകുടുംബ പശ്ചാത്തലത്തില്‍ ജീവിച്ച കാലഘട്ടം അത് അനുഭവിച്ചവര്‍ ഒരിക്കലും മറന്നു കാണില്ല അത്രമാത്രം രസകരവും ചിന്താപരവും മനുഷ്യബന്ധങ്ങളുടെ ഇഴചേര്‍ന്ന ബന്ധവും ആയിരുന്നു അന്നുണ്ടായിരുന്നത്. സോഷ്യല്‍ മീഡിയയുടെ കടന്നുവരവോടെ മനുഷ്യര്‍ അവരുടെ ജീവിത രീതി അണുകുടുംബങ്ങളിലേക്ക് ചുരുങ്ങിയപ്പോള്‍ അച്ഛനും അമ്മയും തമ്മില്‍ മക്കളും മാതാപിതാക്കളും തമ്മില്‍ കുടുംബങ്ങളിലെ മുത്തച്ഛന്‍മാരോടും മുത്തശിമാരോടുമൊത്തുള്ള ഒത്തുചേര്‍ന്നുള്ള സ്നേഹം പങ്ക് വെക്കല്‍ സ്മാര്‍ട്ട് ഫോണിലേക്ക് ചുരുങ്ങിയ കാലഘട്ടത്തിലാണ് കോവിഡ് 19 കൊറോണ വൈറസ് വലിയൊരു മാറ്റാത്തിനും പുനര്‍ചിന്തനത്തിനും അറിഞ്ഞോ അറിയാതെയോ വേദിയായി മാറുന്നത്,പത്തു മിനിട്ട് പോലും കുടുംബത്തില്‍ ഇരിക്കാത്തവര്‍ പോലും വീട്ടില്‍ തന്നെ കഴിയേണ്ടിവരുന്ന ഒരുവസ്ഥയിലേക്ക് കാലം നമ്മെ നയിക്കുമ്പോള്‍ ഏതു വിശ്വാസത്തിന്‍റെ പിന്‍ബലത്തില്‍ ചിന്തിച്ചാലും ശാസ്ത്രബോധത്തോടെ ചിന്തിച്ചാലും ആര്‍ക്കും ഒരു സൊലുഷനും നിര്‍ദേശിക്കാന്‍ സാധിക്കാത്ത തരത്തില്‍ ഒരു വൈറസ് ലോകത്തെ കീഴടക്കിയിരിക്കുന്നു.
ഒരു യുദ്ധം ജയിക്കണമെങ്കില്‍ ഒരു പാട് പേര്‍ രക്തം ചിന്തണം, ഒരുപാടു ആയുധങ്ങള്‍ ചിലവാക്കണം, സാമ്പത്തികമായി ഒരുപാടു ചിലവുകളും വേണം ഇവിടെ ഒരു വൈറസ് ഒരു ആയുധവും ഇല്ലാതെ ഒരു ചിലവും ഇല്ലാതെ മൂന്നാം ലോകമഹായുദ്ധം വിജയിച്ചിരിക്കുന്നു. ഈ വൈറസ് മനുഷ്യ നിര്‍മിതമെന്നും അല്ലന്നും ഉള്ള വാദങ്ങള്‍ ഒരുവശത്ത് നടക്കുമ്പോള്‍ ഇതിന്‍റെ അവസാനം എന്ന് എപ്പോള്‍..ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കാം...
പറഞ്ഞു വന്നത് പ്രവാസലോകത്തെ ഹോ സ്റ്റേ കാഴ്ചകളെ കുറിച്ചാണ്, വീട്ടിലിരുന്ന് ശീലമില്ലാത്ത നമ്മളില്‍ പലരും ഇപ്പോള്‍ കൂട്ടിലടച്ച തത്തയെപോലെയാണ്,എല്ലാവരും അവരുടെ ജീവിത രീതികള്‍ മാറ്റുന്ന തിരക്കിലാ, പലരും പലതരം വിനോദങ്ങളിലും, എഴുത്തിലും വരയിലും കളിയിലും ചാറ്റിലും ആണ് ഇവിടെ പ്രവാസ ലോകത്ത് ഒരു കുടുംബം അത്തരത്തില്‍ തെരഞ്ഞെടുത്തത് ചിത്ര രചനയാണ് റിയാദില്‍ പ്രത്യേകിച്ച് പരിചയപെടുത്തലിന്റെ ആവിശ്യകതയില്ല കൃഷണകുമാര്‍ , റീന കൃഷണകുമാര്‍ ,മക്കളായ ഡോ: കൃപ , കൃതാര്‍ത്ത് എന്നിവര്‍ തീര്‍ത്ത ചിത്രരചനയെ കുറിച്ചാണ്. കൊറോണ കാലത്തെ ക്വാറന്റൈൻ സമയം ഉപയോഗപ്പെടുത്തി ഒരു ചെറിയ ചിത്രം, അക്രിലിക് മ്യൂറൽ പെയിന്റിംഗ്. 150 x90cm വലുപ്പമുള്ള ക്യാൻവാസിൽ മാർച്ച് 25ന് തുടങ്ങി, , ഏപ്രില്‍ 14ന് പൂർത്തീകരിച്ച മനോഹരമായ ചിത്രം 20 ദിവസം എടുത്താണ് കുടുംബം ഈ ചിത്രം പൂര്‍ത്തികരിച്ചത്.
ഡോ: കൃപ കൃഷ്ണകുമാര്‍ ആണ് സ്കെച്ച് ചെയ്തത് ഒപ്പം സംഗീത രംഗത്ത് കാല്‍നൂറ്റാണ്ട് പിന്നിട്ട കൃഷ്ണകുമാറും റിയാദില്‍ അറിയപെടുന്ന നൃത്ത അധ്യാപികയും ഇന്ത്യന്‍ സ്കൂള്‍ ടീച്ചര്‍ കൂടിയായ റീന കൃഷ്ണകുമാര്‍, ഒരു. മാസത്തെ അവധിക്കു നാട്ടിൽ നിന്നും റിയാദിൽ വന്നതാണ് മകള്‍ ഡോ: കൃപ.. ലോകത്താകമാനം പടര്‍ന്ന് പിടിച്ച കൊറോണ പശ്ചാത്തലത്തില്‍ ലോക്ഡൌണ്‍ ആയ സമയത്ത് വീട്ടില്‍ ഇരുന്ന് ബോറടിച്ചപ്പോള്‍ അറിയുന്ന കലയെ പൊടിതട്ടിയെടുത്ത് ചിത്ര രചനയിലേക്ക് കടക്കുക യായിരുന്നു കുടുംബം കൃഷണകുമാറിന്‍റെ. മകൻ കൃതാർത്ത് നാട്ടിലാണ് അവിടെയിരുന്നു മൂന്ന് ചിത്രങ്ങള്‍ കൃതാര്‍ത്ത് പൂര്‍ത്തികരി ച്ചിട്ടുണ്ട്. കലാപാരമ്പര്യം എന്നും കാത്ത് സൂക്ഷിച്ച് മുന്നോട്ട് പോകുന്ന കൃഷണകുമാറും കുടുംബവും കൊറോണകാലത്തും കലയെ കൂടുതല്‍ നെഞ്ചോട് ചേര്‍ക്കുകയാണ്....വീഡിയോ കാണാം....