പുതുവർഷം ആഘോഷിക്കാം രാജസ്ഥാനിൽ; വീരേതിഹാസങ്ങളുടെയും അദ്ഭുതങ്ങളുടെയും നാട്, രജപുത്രന്മാരുടെ സുവർണ ഭൂമിയിലേക്കു പോകുന്നോ..?

മരുഭൂമികളും കൊടുംകാടുകളും ഒരുപോലെ ഉൾക്കൊള്ളുന്ന സവിശേഷ ഭൂപ്രകൃതിയാണ് രാജസ്ഥാനിലുള്ളത്

New Update
rajastan palace

ലോകമെന്പാടുമുള്ളവർ പുതുവർഷം ആഘോഷിക്കാനുള്ള ആലോചനകളിലും തയാറെടുപ്പുകളിലുമാണ്. ചിലർ തങ്ങളുടെ ഇഷ്ട കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള ഒരുക്കത്തിലാണ്. ബീച്ചുകളും അതുമായി ബന്ധപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളിലും പുതുവത്സരനാളിൽ വൻ തിരക്കേറും.

Advertisment

നിങ്ങൾ വ്യത്യസ്തമായി ചിന്തിക്കുന്നവരും തീരുമാനങ്ങളെടുക്കുന്നവരുമാണോ?  ഈ പുതുവത്സരപ്പിറവി പതിവിൽ നിന്ന് അൽപ്പം വ്യത്യസ്തമായി ആഘോഷിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ, ബീച്ചുകളിലും നഗരത്തിലെ മായക്കാഴ്ചകളിൽ നിന്നുമൊല്ലാം മാറി പുതുവർഷത്തെ എതിരേൽക്കാനും ആഘോഷിക്കാനും പറ്റിയ ചില സ്ഥലങ്ങൾ പരിചയപ്പെടാം. 

രാജസ്ഥാൻ എന്നു കേൾക്കുന്പോഴെ നമ്മുടെ മനസിലേക്ക് ഓടിയെത്തുക, രജപുത്രന്മാരുടെ വീരേതിഹാസങ്ങളും കോട്ടകൊത്തളങ്ങളും പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പുരുമാണ്. മരുഭൂമികളും കൊടുംകാടുകളും ഒരുപോലെ ഉൾക്കൊള്ളുന്ന സവിശേഷ ഭൂപ്രകൃതിയാണ് രാജസ്ഥാനിലുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂപ്രദേശമായ താർ മരുഭൂമി രാജസ്ഥാനിലാണ്. ലോകത്തിലെതന്നെ ഏറ്റവും പഴക്കമേറിയ പർവതനിരകളിലൊന്നായ ആരവല്ലിയും അതിലെ പ്രശസ്ത കൊടുമുടിയായ മൗണ്ട് അബുവും രാജസ്ഥാനിൽ സ്ഥിതിചെയ്യുന്നു.

അൽപ്പം സാഹസികത ഇഷ്ടപ്പെടുന്നവരാണെങ്കിൽ രാജസ്ഥാൻ പുതുവത്സര യാത്ര ഓർമയിൽ മായാത്ത അനുഭവമാക്കി മാറ്റാം.

1. കുംഭൽഗഡ്

ഉദയ്പുർ നഗരത്തിൽ നിന്ന് 84 കി.മീ. അകലെ സ്ഥിതി ചെയ്യുന്ന വിനോദസഞ്ചാരകേന്ദ്രമാണ് കുംഭൽഗഡ്. രാജ്സാമന്ദ് ജില്ലയിൽ ഉൾപ്പെടുന്ന ഭൂപ്രദേശം. കുംഭൽഗഡ് കോട്ടയാണ് ഇവിടത്തെ സവിശേഷത. യുനെസ്കോയുടെ ലോക പൈതൃകപ്പട്ടികയിൽ ഇടം നേടിയ കുംഭൽഗഡ് കോട്ട ആരവല്ലി കുന്നുകളുടെ പടിഞ്ഞാറാണ് സ്ഥിതിചെയ്യുന്നത്.

Kumbhalgarh - Tourist Places & Top Things to Do in 2025

പതിനഞ്ചാം നൂറ്റാണ്ടിൽ രാജസ്ഥാനിലെ മേവാർ (മേവാഡ്) പ്രവിശ്യയുടെ ഭരണാധികാരിയായിരുന്ന റാണ കുംഭ എന്ന കുംഭകർണ സിങ് ആണ് കോട്ട നിർമിച്ചത്. മേവാർ ചക്രവർത്തിയായിരുന്ന മഹാറാണ പ്രതാപിന്‍റെ ജന്മസ്ഥലം കൂടിയാണ് കുംഭൽഗഡ്. 38 കി.മീ. നീളത്തിൽ വ്യാപിച്ച് കിടക്കുന്ന കുംഭൽഗഡ് കോട്ടമതിൽ ചൈനയിലെ വൻമതിലിന് ശേഷം ഏറ്റവും നീളമുള്ള രണ്ടാമത്തെ മതിലാണ്. 


2. ബിക്കാനീർ

താർ മരുഭൂമിയിലെ സ്വർണമണൽത്തരികളാൽ ചുറ്റപ്പെട്ടുകിടക്കുന്ന പ്രദേശമാണ് ബിക്കാനീർ. പ്രശസ്തമായ കർണിമാതാ ക്ഷേത്രവും ബിക്കാനീറിൽ സ്ഥിതിചെയ്യുന്നു.

Bikaner - Wikipedia

രാജസ്ഥാന്‍റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ സ്ഥിതിചെയ്യുന്ന ബിക്കാനീർ സംസ്കാരസന്പന്നവുമാണ്. ജയ്പുരിൽ നിന്ന് 330 കി.മീ. യാത്ര ചെയ്താൽ ബിക്കാനീറിൽ എത്തിച്ചേരാം. 


3. രണ്‍ഥംഭോർ നാഷണൽ പാർക്ക്

വനവും വന്യമൃഗങ്ങളെയും ഇഷ്ടപ്പെടുന്നവർക്ക് മികച്ച ചോയ്സാണ് രണ്‍ഥംഭോർ നാഷണൽ പാർക്ക്.  സാവോയ് മധോപുർ ജില്ലയിലാണ് രണ്‍ഥംഭോർ നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത്. കടുവാ സംരക്ഷണ കേന്ദ്രവും കൂടിയാണ് രണ്‍ഥംഭോർ.

2025 Jaipur to Ranthambore National Park Private One Day Trip - with  Reviews & Photos

ഒരുകാലത്ത് രാജസ്ഥാനിലെ രാജാക്കന്മാരുടെ നായാട്ടുകേന്ദ്രമായിരുന്നു ഈ പ്രദേശം. ആരവല്ലി പർവതനിരയുടെ ഭാഗമായ ഇതിലൂടെയാണ് ബാണാസ് നദി ഒഴുകുന്നത്. ധോക്ക്, കുളു, ബെർ, ഖിമി, പോളസ് എന്നീ വൃക്ഷങ്ങൾ ഇവിടെ ധാരാളമായുണ്ട്. വിവിധയിനം മൃഗങ്ങളെക്കൂടാതെ 250ലധികം പക്ഷികളും ഇവിടെ അധിവസിക്കുന്നു. 


4. സരിസ്ക നാഷണൽ പാർക്ക്

രാജസ്ഥാനിലെ ആൾവാർ ജില്ലയിലാണ് സരിസ്ക നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത്. സരിസ്ക ഒരു കടുവ സംരക്ഷണകേന്ദ്രമാണ്. സരിസ്ക സന്ദർശനം ഒരിക്കലും മറക്കാനാകാത്ത അനുഭവം പകരുമെന്നതിൽ തർക്കമില്ല. കടുവ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ അടുത്തുകാണാം. 1992ലാണ് സരിസ്ക നാഷണൽ പാർക്ക് ആയി പ്രഖ്യാപിക്കുന്നത്.

Sariska National Park - Learn UPSC

ഔറംഗസീബിന്‍റെ കാങ്ക്വാരി കോട്ട, മഹാരാജ ജയ്സിംഹന്‍റെ കരിഷ്ക കൊട്ടാരം എന്നിവ ഈ ഉദ്യാനത്തിനകത്താണു സ്ഥിതി ചെയ്യുന്നത്.  ആരവല്ലി പർവതനിരയുടെ ഭാഗമാണ് സരിസ്ക. കടുവ, പുള്ളിപ്പുലി തുടങ്ങിയ വന്യമൃഗങ്ങളെ കൂടാതെ ആയിരത്തിലേറെ പുഷ്പിക്കുന്ന സസ്യവിഭാഗങ്ങൾ സരിസ്ക നാഷണൽ പാർക്കിലുണ്ട്.

Advertisment