Advertisment

അനിശ്ചിതത്തിനു വിരാമമിട്ടു ട്രംപ് സുപ്രീംകോടതി ജഡ്ജിയെ പ്രഖ്യാപിച്ചു

author-image
പി പി ചെറിയാന്‍
Updated On
New Update

വാഷിംഗ്ടൺ ഡിസി: ഡെമോക്രാറ്റിക്‌ പാർട്ടിയുടെ ശക്തമായി പ്രതിഷേധങ്ങളെ അവഗണിച്ചും ദിവസങ്ങളായി നിലനിന്നിരുന്ന അനിശ്ചിതത്തിനു വിരാമമിട്ടും , പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സുപ്രീംകോടതി ജഡ്ജിയെ പ്രഖ്യാപിച്ചു. ട്രംപ് സുപ്രീംകോടതിയിലേക്കു നാമനിർദേശം ചെയ്യുന്ന മൂന്നാമത്തെ ജഡ്ജിയാണ് അമി കോണി ബാരറ്റ്.

Advertisment

publive-image

സെപ്തംബര് 26 ശനിയാഴ്ച പെൻസിൽവാനിയാൽ സംഘടിപ്പിച്ച തിരെഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിലാണ് യുഎസ് സുപ്രീംകോടതി ജഡ്ജിയായിരുന്ന റൂത്ത് ഗിൻസ്ബെർഗ് അന്തരിച്ചതിനെത്തുടർന്നു ഒഴിവുവന്ന സ്ഥാനത്തേക്കു ഷിക്കാഗോ യുണൈറ്റഡ് സ്റ്റേറ്റ്‌സ് കോര്‍ട്ട് ഓഫ് അപ്പീല്‍സ് ഫോര്‍ സെവന്‍ത്ത് കോര്‍ട്ട് ജഡ്ജി ,അമി കോണി ബാരറ്റിനെ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നാമനിർദേശം ചെയ്ത്. 2018 ൽ ജസ്റ്റിസ് ബ്രെട്ട് കവനോ ഉൾപ്പെട്ട ഷോർട് ലിസ്റ്റിൽ അമി സ്ഥാനം പിടിച്ചിരുന്നു .

1972 ജനുവരി 28 നു ന്യൂ ഓർലിൻസിൽ (ലൂസിയാന) ജനിച്ച അമി ദത്തെടുത്ത രണ്ടു കുട്ടികൾ ഉൾപ്പെടെ ഏഴു മക്കളുടെ മാതാവാണ് . ജെസ്സി ബാരേറ്റാണ് ഭർത്താവ് . അടിയുറച്ച കത്തോലിക്കാ വിശ്വാസിയായ അമി സുപ്രീംകോടതിലെത്തുന്നത് ട്രംപിന്റെ ഗർഭച്ഛിദ്ര നിരോധന നീക്കങ്ങൾക്കു സഹായകമാകും

സെനറ്റ് ജുഡീഷറി കമ്മിറ്റിയുടെ മുൻപിൽ ചോദ്യം ചെയ്യ പെട്ടതിനുശേഷം അവിടെനിന്നും ഭൂരിപക്ഷ അംഗങ്ങളുടെ അംഗീകാരം ലഭിച്ചാൽ വീണ്ടും സെനറ്റിലെ വോട്ടെടുപ്പിൽ വിജയിക്കണം . എന്നാൽ മാത്രമേ നാമനിർദേശം അംഗീകരിക്കപെടുകയുള്ളൂ . റിപ്പബ്ലിക്കൻ പാർട്ടിക്ക് സെനറ്റിൽ ഭൂരിപക്ഷമുള്ളതിനാൽ അദ്ഭുതമെന്നും സംഭ വി ച്ചില്ലെങ്കിൽ അ മി സുപ്രീം കോടതീ ജഡ്ജിയാകും.

അമിയുടെ നിയമനം യാഥാർഥ്യമായാൽ സുപ്രീംകോടതിയിൽ യാഥാസ്ഥിതിക വിഭാഗത്തിനായിരിക്കും ഭൂരിപക്ഷം . ഒന്പതു ജഡ്ജിമാരിൽ ആറു യാഥാസ്ഥിതികരും മൂന്നു ലിബറലുകളും എന്ന നിലയിലാകും. ജഡ്ജിമാരുടെ നിയമം ആജീവനാന്തപദവി ആയതിനാൽ സുപ്രധാന നയങ്ങളിൽ ദീർഘകാലം ഒരു വിഭാഗത്തിനു മേൽ ക്കൈ ലഭിക്കുന്ന സ്ഥിതിയുണ്ടാകും.

വിവാദങ്ങൾക്കൊന്നും വിധെയമാക്കാത്ത ,ക്‌ളീൻ ഇമേജുള്ള അമിയുടെ നിയമനത്തെ പരസ്യമായി എതിർക്കുവാനാകാത്ത അവസ്ഥയിലാണു ഡെമോക്രാറ്റിക്‌ പാർട്ടി . അമിയുടെ നോമിനേഷൻ അംഗീകരിച്ചാൽ കാത്തോലിക്ക വിശ്വാസികളുടെ പിന്തുണ ട്രമ്പിനു ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ലാറ്റിനോ വിഭാഗത്തിന്റെ പിന്തുണ ഇതിനകം തന്നെ ഉ റപ്പാക്കിയിട്ടുമുള്ള ട്രംപ് ഇതോടെ പ്രസിഡന്റ് തിരെഞ്ഞെടുപ്പിൽ പിടിമുറുക്കിയിരിക്കയാണ് .

trump
Advertisment