മോഷണം പെൺകുട്ടികളെ വലയിലാക്കാനും ആഡംബരത്തിനും; മീശ വിനീതിനെയും സുഹൃത്തിനെയും വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

New Update

publive-imageതിരുവനന്തപുരം: പെട്രോൾ പമ്പിൽ നിന്ന് രണ്ടര ലക്ഷം കവർന്ന കേസിൽ റിമാൻഡിലായിരുന്ന റീൽസ് താരം മീശ വിനീതിനെയും സുഹൃത്തിനെയും വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പെട്രോൾ പമ്പ് മാനേജർ ബാങ്കിലടക്കാൻ കൊണ്ടുപോയ പണമാണ് കവർന്നത്. ആഡംബര ജീവിതത്തിനും പെൺകുട്ടികളെ വലയിലാക്കാനുമാണ് മോഷണം നടത്തുന്നതെന്ന് വിനീത് പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് തെളിവെടുപ്പിനായി പൊലീസ് റിമാൻഡിലായിരുന്ന ഇരുവരെയും കസ്റ്റഡിയിൽ വാങ്ങിയത്. വിനീതിന്‍റെ കീഴ്പേരൂരിലെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കേസിലെ ഒന്നാം പ്രതി കിളിമാനൂർ വെള്ളല്ലൂർ കീഴ്പേരൂർ ക്ഷേത്രത്തിനു സമീപം കീട്ടുവാര്യത്ത് വീട്ടിൽ മീശ വിനീത് എന്ന വിനീത് (26), ഇയാളുടെ സുഹൃത്ത് ചിന്ത്രനല്ലൂർ ചാവരുകാവിൽ പുതിയ തടത്തിൽ വീട്ടിൽ എസ്. ജിത്തു എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്തിയത്.

Advertisment

പ്രതികൾ കവർന്ന പണം കണ്ടെത്താനായില്ല. എന്നാൽ ഇയാൾ പലർക്കായി പണം നൽകിയതായി രേഖപ്പെടുത്തിയ ഡയറി പൊലീസ് കണ്ടെത്തി. മോഷണത്തെ സംബന്ധിച്ച കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടതുണ്ടെന്ന് മംഗലപുരം എസ്എച്ച്ഒ സിജു കെ എൽ പറഞ്ഞു. മോഷണം നടന്ന കണിയാപുരം എസ്ബിഐ ശാഖക്ക് സമീപവും പൊലീസ് തെളിവെടുപ്പു നടത്തിയിരുന്നു. പട്ടാപ്പകൽ ഇരുവരും ചേർന്ന് രണ്ടര ലക്ഷം രൂപയാണ് കവർന്നത്.

ഇയാളുടെ സുഹൃത്ത് ജിത്തുവാണ് പണം തട്ടിയെടുത്ത് ഓടിയതെന്നും താൻ ഇയാളെ സ്കൂട്ടറിൽ രക്ഷപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും വിനീത് സിഐയോട് പറഞ്ഞു. കവർച്ച നടത്തിയ പണത്തിൽ നിന്നും കുറച്ചുപണം ജിത്തുവിന് നൽകിയിരുന്നു. തുടർന്ന് ബാക്കി തുകയുപയോഗിച്ച് വിനീത് ബുള്ളറ്റ് വാങ്ങുകയും മൊബൈൽ ഫോൺ നന്നാക്കുകയും കടം തീർക്കുകയും ചെയ്തതായി അന്വേഷണസംഘം കണ്ടെത്തി. ഇൻസ്റ്റഗ്രാമിലും റീൽസിലുമടക്കം സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള വിനീത് ആഡംബര ജീവിതത്തിനുവേണ്ടിയും പെൺകുട്ടികളെയും വീട്ടമ്മമാരെയും വലയിലാക്കാനും പണത്തിനായാണ് മോഷണവും പിടിച്ചുപറിയുമൊക്കെ തൊഴിലാക്കി മാറ്റിയതെന്ന് പൊലീസ് പറഞ്ഞു. ലഹരി സംഘങ്ങളുമായും വിനീതിന് ബന്ധമുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. മോഷണത്തിന് ശേഷം തൃശൂരിലേക്ക് രക്ഷപ്പെടാൻ ഉപയോഗിച്ച വാടക കാർ കസ്റ്റഡിയിലെടുത്തതായും അന്വേഷണ സംഘം പറഞ്ഞു. തെളിവെടുപ്പിനു ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.

Advertisment