നവജാത ശിശുവിനെ വിറ്റ സംഭവം; കേസെടുത്ത് പൊലീസ്

New Update

publive-imageതിരുവനന്തപുരം: നവജാത ശിശുവിനെ വിറ്റ സംഭവത്തില്‍ തമ്പാനൂര്‍ പൊലീസ് കേസെടുത്തു. കോടതി അനുമതിയോടെയാണ് കേസെടുത്തിരിക്കുന്നത്. ബാലനീതി വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കുഞ്ഞിനെ വാങ്ങിയ യുവതിക്കെതിരേയും കേസെടുത്തിട്ടുണ്ട്.തൈക്കാട് ആശുപത്രിയില്‍ 11 ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് വില്‍പ്പന നടത്തിയത്. കരമന സ്വദേശിയായ യുവതിയായിരുന്നു മൂന്ന് ലക്ഷം രൂപ നല്‍കി കുഞ്ഞിനെ വാങ്ങിയത്. വിവരം അറിഞ്ഞെത്തിയ ഉദ്യോഗസ്ഥര്‍ വാങ്ങിയ ആളില്‍ നിന്നും കുഞ്ഞിനെ വീണ്ടെടുത്ത് ശിശു ക്ഷേമ സമിതിയുടെ സംരക്ഷത്തിലേക്ക് മാറ്റുകയായിരുന്നു.

Advertisment

ഈ മാസം എട്ടാം തീയതിയാണ് തൈക്കാട് ആശുപത്രിയില്‍ കുഞ്ഞ് ജനിച്ചത്. തുടര്‍ന്ന് 18ാം തീയതി കുഞ്ഞിനെ വില്‍ക്കുകയായിരുന്നു. സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അറിയിച്ചു. കുഞ്ഞിനെ വാങ്ങിയവര്‍ക്കും വിറ്റവര്‍ക്കുമെതിരെ ജെ ജെ ആക്ട് പ്രകാരം കേസെടുക്കും. സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. കുഞ്ഞിന് മതിയായ സംരക്ഷണം ഒരുക്കാന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Advertisment