/sathyam/media/media_files/2025/12/12/2025-2025-12-12-14-43-42.jpg)
2025എന്ന വർഷം കടന്നുകുന്നത് മനുഷ്യരെ പ്രതിസന്ധിയിലാക്കിയ ദുരന്തങ്ങളിലൂടെയാണ്. ലോകമെമ്പാടുമുള്ള പ്രകൃതി ദുരന്തങ്ങളും, യുദ്ധങ്ങളും-കലാപങ്ങളും സംഘർഷങ്ങളും ഒട്ടേറെ മനുഷ്യജീവനുകളെ കവർന്നെടുത്തു. പലർക്കും വീടുകളും ഉറ്റവരെയും നഷ്ടമായി.
/filters:format(webp)/sathyam/media/media_files/2025/07/07/untitledncrraingodown-fire-2025-07-07-10-59-35.jpg)
ഗാസയിലും ഉക്രെയ്നിലും യുദ്ധങ്ങൾ തുടർന്നു, ദശലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും മാനുഷിക പ്രതിസന്ധികൾ വർദ്ധിപ്പിക്കുകയും ചെയ്തു. ​ഗാസയിൽ കുടിവെള്ള-ഭക്ഷണ പ്രതിസന്ധിയും ഇക്കാലയളവിൽ രൂക്ഷമായി,
/filters:format(webp)/sathyam/media/media_files/2025/06/01/4x8Q49dF1WC4dIoru2Er.jpg)
വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, ഉഷ്ണതരംഗം, കാട്ടുതീ തുടങ്ങിയ അതിതീവ്ര കാലാവസ്ഥാ സംഭവങ്ങൾ ലോകമെമ്പാടും കനത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കി.
2025 ജനുവരി ഏഴിനായിരുന്നു അമേരിക്കയെ പിടിച്ചുകുലുക്കിയ ലോസ് ഏഞ്ചൽസ് കാട്ടുതീ പടർന്നുപിടിച്ചത്.
/filters:format(webp)/sathyam/media/media_files/2025/12/12/los-angels-2025-12-12-14-50-54.jpg)
പാലിസേഡ്സ് , ഈറ്റൺ എന്നീ പ്രദേശങ്ങളെ കാട്ടു തീ തുടച്ചുനീക്കപ്പെട്ടു. 16,250 ഹെക്ടർ പ്രദേശത്തെ മുഴുവനായും ഇല്ലാതാക്കി.
41,000 ആളുകളെ ബാധിക്കുകയും ചെയ്തു, കാലിഫോർണിയയുടെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ രണ്ടാമത്തെയും മൂന്നാമത്തെയും കാട്ടുതീയായി ഇത് മാറി.
/filters:format(webp)/sathyam/media/media_files/2025/06/05/h4r6fVNlw42WhvHdP8Jt.jpg)
2025 ജനുവരി 21ന് അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരത്തിലെത്തിയതോടെ ലോകത്ത് നടക്കുന്ന യുദ്ധങ്ങൾ ഉടൻ അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞ ചെയ്തെങ്കിലും ട്രംപിന്റെ വാ​ഗ്ദാനങ്ങൾ ഒന്നും തന്നെ നിറവേറിയില്ല.
താൻ അധികാരത്തിലേറി 20 ദിവസത്തിനുള്ളിൽ റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കും എന്ന് ശപഥം ചെയ്തെങ്കിലും 2025ന്റെ അവസാനമായിട്ടും റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് അവസാനം കണ്ടെത്താനായിട്ടില്ല
ഇസ്രായേൽ-ഇറാൻ വ്യോമാക്രമണം:
മധ്യപൂർവദേശത്ത്, ജൂണിൽ ഇസ്രായേൽ ഇറാനെതിരെ വ്യോമാക്രമണം ആരംഭിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ 12 ദിവസം നീണ്ടുനിന്നു.
ജൂൺ 16 ന് ഇസ്രായേലിലെ ടെൽ അവീവിൽ ഇറാനിലേയ്ക്ക് ഇസ്രായേൽ വിക്ഷേപിച്ചതിന് ശേഷം അടിയന്തരമായി ലോകനേതാക്കൾ ഇടപെടുകയും സമാധാന ശ്രമത്തിലേയ്ക്ക് കൊണ്ടുപോകുകയും ചെയ്തു.
/filters:format(webp)/sathyam/media/media_files/2025/12/12/nuc-2025-12-12-14-54-34.jpg)
ഇതിനിടെ അമേരിക്ക ഇറാനിലെ ന്യൂക്ലിയർ റിയാക്ടറുകൾക്ക് നേരെ ബോംബ് വർഷിക്കുകയും ആണവ കേന്​ദ്രങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
/filters:format(webp)/sathyam/media/media_files/2025/12/12/qatar-2025-12-12-14-56-20.jpg)
ഇതോടെ അമേരിക്കയ്ക്ക് എതിരെ ആഞ്ഞടിക്കുമെന്ന് ഇറാൻ ശ്കതമായ ഭാഷയിൽ പ്രതികരിക്കുകയും ചെയ്തു. ഇതിനു മറുപടിയായി ഇറാൻ അമേരിക്കയുടെ ഖത്തറിലെ സൈനിക വ്യോമതാവളങ്ങൾക്ക് നേരെ കനത്ത ആക്രമണം അഴിച്ചുവിടുകയും ചെയ്തു.
തുടർന്ന് ഖത്തർ-സൗദി-തുർക്കി-അമേരിക്ക എന്നീ രാജ്യങ്ങളുടെ നേൃതൃത്വത്തിൽ സംഘർഷം ലഘൂകരിക്കുകയും പരിഹരിക്കുകയും ചെയ്തു.
ഇതിനിടെ ഗാസയിൽ ഇസ്രായേൽ-ഹമാസ് യുദ്ധം രൂക്ഷമായി. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ടതോടെ ഹമാസിനെ തുരത്താനെന്ന വ്യാജേന ​ഗാസയിൽ വ്യോമാക്രമണം ശക്തമാക്കി.
/filters:format(webp)/sathyam/media/media_files/2025/11/24/gaza-2025-11-24-13-17-04.jpg)
കരീബിയൻ ദ്വീപുകളെ തകർത്ത് മെലിസ ചുഴലിക്കാറ്റ്
കരീബിയൻ ദ്വീപുകളിൽ ആഞ്ഞടിച്ച ഏറ്റവും ശക്തമായ കൊടുങ്കാറ്റുകളിലൊന്നായ മെലിസ നവംബറിൽ ജമൈക്കയിലുടനീളം നാശം വിതച്ചു.
/filters:format(webp)/sathyam/media/media_files/2025/12/12/melis-2025-12-12-14-59-00.jpg)
അതേസമയം, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങളുടെ ഒരു പങ്ക് ഇന്ത്യയും നേരിട്ടു, ഒക്ടോബർ, നവംബർ മാസങ്ങളിൽ ബംഗാൾ ഉൾക്കടലിൽ നാലിലധികം ചുഴലിക്കാറ്റുകളാണ് രൂപപ്പെട്ടത്.
/filters:format(webp)/sathyam/media/media_files/2025/12/12/monta-2025-12-12-15-01-25.jpg)
ഏറ്റവും വിനാശകരമായത് മോന്ത ചുഴലിക്കാറ്റാണ്, ഏകദേശം 53 ബില്യൺ രൂപയുടെ നാശനഷ്ടങ്ങൾ വരുത്തിവച്ചു, ആന്ധ്രാപ്രദേശ് ഏറ്റവും മോശമായ പ്രത്യാഘാതങ്ങൾ നേരിടുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us