New Update
/sathyam/media/media_files/2025/09/30/netanyahu-and-trump-2025-09-30-19-58-45.jpg)
ഗാസയിൽ വെടിനിർത്തൽ.. പുതിയ സമാധാനപദ്ധതിയുമായി ട്രംപും നെതന്യാഹുവും. എന്തൊക്കെയാണ് പുതിയ പ്രസ്താവനയിലെ നിബന്ധനകൾ..
Advertisment
- ഇസ്രായേൽ,ഗാസയിൽ ഉടനടി സൈനികനടപടികൾ അവ സാനിപ്പിക്കും..
- 72 മണിക്കൂറിനുള്ളിൽ ബന്ദികളാക്കിയിട്ടുള്ള ജീവിച്ചിരിക്കുന്ന 20 പേരെയും കൊല്ലപ്പെട്ട 20 പേരുടെ മൃതദേഹങ്ങളും ഹമാസ് വിട്ടുനൽകണം.
- ഹമാസിന്റെ കസ്റ്റഡിയിൽ കൊല്ലപ്പെട്ട വ്യക്തികളുടെ മുതദേഹം കൈമാറുമ്പോൾ ഓരോ മൃതദേഹത്തിനും പകരമായി 15 ഗാസ നിവാസികളുടെ മൃതദേഹങ്ങൾ ഇസ്രായേലും കൈമാറുന്നതാണ്.
- ഗാസയിലെ ഭാവി സർക്കാരിൽ ഹമാസിന് സ്ഥാനമുണ്ടാകില്ല.
- ഹമാസ് ആയുധം ഉപേക്ഷിക്കണം. ഹമാസ് നിർമ്മിച്ച ഭൂഗർഭ തുരങ്കങ്ങളും ആയുധ നിർമ്മാണശാലകളും തകർക്കപ്പെടും.
- ഹമാസും ഇസ്രായേലും ഈ ഒത്തുതീർപ്പു വ്യവസ്ഥകൾ അംഗീകരിക്കുന്നതോടെ ഗാസയിലേക്ക് സഹായ സാമഗ്രികൾ അനസ്യൂതം എത്തിത്തുടങ്ങും. അമേരിക്ക അതിനു നേതൃത്വം നൽകും.
- കക്ഷി രാഷ്ട്രീയത്തിൽ അധിഷ്ഠിതമല്ലാത്ത ഒരു സ്വാതന്ത്ര പലസ്തീൻ കമ്മിറ്റിയാകും ഗാസയിൽ തുടർഭരണം നടത്തുക. "ബോർഡ് ഓഫ് പീസ് " എന്നായിരിക്കും ഇതിന്റെ പേര്. ഡൊണാൾഡ് ട്രമ്പ് ആയിരിക്കും ഇതിന്റെ അദ്ധ്യക്ഷൻ.
- ഈ സ്വാതന്ത്രഭരണസമിതിയിൽ ഹമാസിന് നേരിട്ടോ അല്ലാതെയോ ഉള്ള ഒരു പങ്കാളിത്തവും ഉണ്ടാകില്ല.
- അമേരിക്കയുടെ സാമ്പത്തിക വികസന പദ്ധതി പ്രകാരമാകും ഗാസയുടെ പുനർനിമ്മാണം നടക്കുക.
- ഇസ്രായേൽ ഗാസയിൽ ആക്രമണം നടത്തുകയോ ഗാസയെ ഇസ്രായേലിന്റെ ഭാഗമാക്കുകയോ ചെയ്യില്ല. ഇസ്രായേൽ സേന ഘട്ടം ഘട്ടമായി ഗാസ വിട്ടൊഴിയും.
- ഗാസ നിവാസികൾക്ക് അവരുടെ പഴയ സ്ഥാനങ്ങളിൽ തന്നെ വസിക്കാനും മികച്ച ഒരു ഗാസയുടെ പുനർനിർമ്മാണത്തിൽ ഭാഗമാകാനും അവസരമുണ്ടാകും.
ഈ പുതിയ സമാധാനകരാറിനെ ഇന്ത്യ, പാക്കിസ്ഥാൻ, സൗദി അറേബ്യ, യുഎഇ, തുർക്കി, ഖത്തർ, ജോർദാൻ, ഈജിപ്റ്റ് മുതലായ രാജ്യങ്ങൾ സ്വാഗതം ചെയ്തു. ഡൊണാൾഡ് ട്രംപ് മുൻകൈയെടുത്തു തയ്യറാക്കിയ ഈ സമാധാന കരാർ തികച്ചും സ്വാഗതാർഹവും ഐതിഹാസികവുമാണെന്ന് ഒട്ടുമിക്ക ഇസ്ലാമിക രാജ്യങ്ങളും വ്യക്തമാക്കിക്കഴിഞ്ഞു.
ഹമാസ് ഈ നിർദേശങ്ങൾ അംഗീകരിക്കാത്ത പക്ഷം ഇസ്രായേൽ കൈക്കൊള്ളുന്ന ഏതു തീരുമാനത്തി നൊപ്പവും തോളോടുതോൾ ചേർന്ന് അമേരിക്കയും മുന്നിലുണ്ടാകുമെന്ന് ഡൊണാൾഡ് ട്രംപും പ്രഖ്യാപിച്ചിട്ടുണ്ട്.