ഇതാണോ നിങ്ങളുടെയൊക്കെ മാധ്യമധർമ്മം?. നുണകൾ പടച്ചുവിടുന്നവരെ ജനം മാലിന്യക്കൂനയിൽ തള്ളും. ജനങ്ങൾ കഴുതയല്ലെന്നോർക്കുക

സത്യം ഓൺലൈൻ പോലെയുള്ള പത്രങ്ങൾ ഇവിടെ ലക്ഷക്കണക്കിന് വായനക്കാരുടെ അറിവിൻ്റെ അടിസ്ഥാനസ്രോതസ്സായി മാറിക്കൊണ്ടിരിക്കുകയാണ്. 

New Update
manorama koumudi

നിങ്ങൾ നിശ്ചയിച്ചിരിക്കുന്ന വില നൽകി നാട്ടുകാർ വാങ്ങുന്ന പത്രത്തിന്റെ മുൻപേജിൽ മാർക്കറ്റിങ് ഫീച്ചർ എന്ന പേരിൽ ഏതെങ്കിലും വമ്പൻ മുതലാളിമാർ നൽകുന്ന മുന്തിയ പ്രതിഫലം വാങ്ങി എന്ത് വിസർജ്യങ്ങൾ പടച്ചുവിട്ടാലും ജനം സഹിച്ചുകൊള്ളും എന്ന് ഇവിടുത്തെ ചില രാഷ്ട്രീയക്കാരെപ്പോലെ പത്രമുതലാളിമാരും ചിന്തിച്ചിരിക്കുന്നു.. അതല്ലേ സത്യം ?

Advertisment

ഒരൽപ്പം ലജ്ജയോ ഉളുപ്പോ ഉണ്ടെങ്കിൽ ഇതുപോലെ ഒരു തെണ്ടിത്തരം കാണിക്കുമോ ?


ജനങ്ങളെല്ലാം പമ്പരവിഡ്ഢികളോ കഴുതകളോ ആണെന്നാണോ നിങ്ങളൊക്കെ ധരിച്ചുവച്ചിരിക്കുന്നത് ?


നോട്ടുനിരോധനം പോലെ ഫെബ്രുവരി 1 മുതൽ " നോട്ടേ വിട ഇനി ഡിജിറ്റൽ കറൻസി" എന്ന വെണ്ടയ്ക്ക കണ്ട് സത്യത്തിൽ ഞാനും ഞെട്ടിപ്പോയിരുന്നു..

നാട്ടുകാർ പലരും അങ്കലാപ്പിലായി. ടി വി യിൽ ഇത് സംബന്ധമായ വാർത്തകൾ ഒന്നും വരാതിരുന്നപ്പോഴാണ് ആളുകൾ പത്രം പലതവണ നോക്കിയത്..


ഒരു കോണിൽ മുന്നറിയിപ്പ് എന്ന പേരിൽ 25 കൊല്ലം കഴിഞ്ഞു സംഭവിക്കാൻ പോകുന്നതാണ് കാര്യമെന്നും ഇത് പടച്ചുവിട്ട വിദ്യാഭ്യാസസ്ഥാപനത്തിന് ഇതിലെ അഭിപ്രായങ്ങളുമായി ഒരു ബന്ധവുമില്ലെന്നും എഴുതിയിരിക്കുന്നു.. 


അപ്പോൾ പിന്നെ ആർക്കാണ് ബന്ധം?

ഉറപ്പായും മാധ്യമമുതലാളിമാർക്കുതന്നെയാണ് ബന്ധം. അതിസമർത്ഥമായി അവർ മധ്യമങ്ങളെയും കബളിപ്പിച്ചിരിക്കുന്നു. 


കുറെ വ്യാജവാർത്തകൾ ചമച്ചുവിട്ടിട്ട് അതിന് ആരും ഉത്തരവാദികളല്ലത്രേ ?
ഇവന്റെയൊക്കെ കാഞ്ഞ ബുദ്ധി നോക്കണേ? 25 വർഷം കഴിയുന്ന ഫെബ്രുവരി മാസത്തിൽ ഇത് നടപ്പാകുമത്രേ?


ഈ മാധ്യമ ഊളകൾ മനസ്സിലാക്കേണ്ട ഒരു കാര്യം അടു ത്ത 25 കൊല്ലം കഴിയുമ്പോൾ ഇവന്മാരുടെ നുണപത്ര ങ്ങൾ ഇവിടെയുണ്ടാകുമോ എന്നാണ്? 

ആദ്യം സ്വന്തം കാര്യം നോക്കിയിട്ടുപോരെ വല്ലവന്റെയും പണം വാങ്ങി മുൻപേജിൽ നുണകൾ നിരത്തി നാട്ടുകാരെ പറ്റിക്കുന്നത്?


സത്യം ഓൺലൈൻ പോലെയുള്ള പത്രങ്ങൾ ഇവിടെ ലക്ഷക്കണക്കിന് വായനക്കാരുടെ അറിവിൻ്റെ അടിസ്ഥാനസ്രോതസ്സായി മാറിക്കൊണ്ടിരിക്കുകയാണ്. 


അത് ഇവിടുത്തെ മാദ്ധ്യമമേലാളന്മാർ ഓർക്കണം.

നുണകൾ പടച്ചുവിടുന്ന സ്ഥാപനങ്ങളെ ജനം തിരസ്ക്കരിക്കുകതന്നെ ചെയ്യും.ഇപ്പോൾത്തന്നെ പല മാധ്യമങ്ങളും നിലനിൽപ്പ് പോരാട്ടത്തിലാണ്. കാരണം നുണകൾ മാത്രം പടച്ചുവിടുന്നവരെ ജനം മാലിന്യക്കൂനയിൽ തള്ളും എന്നതാണ് സത്യം.


പലരും ഇപ്പോൾ ചില രാഷ്ട്രീയക്കാരെ കൂട്ടുപിടിച്ചു കൊണ്ട് സ്ഥാപനങ്ങളിലും ഓഫീസുകളിലും വീടുകളിലും നിർബന്ധപൂർവ്വം പത്രങ്ങൾ ഇടുകയും പണം വാങ്ങുകയും ചെയ്യുന്ന തായും അറിയാൻ കഴിഞ്ഞു. 


ഒരു വർഷത്തേക്കുള്ള പത്രത്തിന്റെ പണം ഒന്നിച്ചാണ് ഇവർ ശേഖരിക്കുന്നതെന്നും പറഞ്ഞുകേൾക്കുന്നു.

ഭയന്നാണ് പലരും ഇക്കൂട്ടർക്ക് പണം നൽകുന്നത്.

പല വീട്ടുകാരും ഇത്തരത്തിൽ വാങ്ങുന്ന പത്രങ്ങൾ തുറന്നു നോക്കാൻ പോലും തയ്യറാകുന്നില്ല. വാർത്തകൾ സത്യ സന്ധമല്ലെന്ന് അവർക്കറിയാം. വിധിയെ പഴിച്ചുകൊ ണ്ടാണ് പലരും പണം നൽകുന്നത്.


ഞാൻ വർഷങ്ങളായി മനോരമയാണ് വാങ്ങുന്നത്. 


വാർത്തകൾ കുറെയൊക്കെ നീതിപൂർവ്വമായി നൽകുന്നത് അവരാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ആ മനോരമയും മുൻപേജിൽ ഇപ്പോൾ സ്ഥിരമായി ഇതുപോലുള്ള വെറുക്കപ്പെടുന്ന പരസ്യങ്ങളാണ് നൽകിവരുന്നത്. 

അടുത്തിടെ മുളച്ചുവന്ന തട്ടിപ്പുവീരനെന്നു പറയപ്പെടുന്ന ഒരു സ്വർണ്ണക്കടക്കാരന്റെ പരസ്യചാകരയായിരുന്നു ഇവർക്കെല്ലാം കുറെ നാളുകളായിട്ട്..

എന്താണ് പത്രധർമ്മം ?


വാർത്തകളോട് സത്യസന്ധത പുലർത്തുന്നതോടൊപ്പം ലഭിക്കുന്ന പരസ്യങ്ങളിലെ വിശ്വാസ്യത കൂടി മനസ്സിലാക്കാനും അതുവഴി ജനങ്ങൾ വഞ്ചിതരാകാതിരിക്കാനും മാധ്യമങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്യ.


അല്ലാതെ കുറെ രാഷ്ട്രീയക്കാരുടെയും പണച്ചാക്കുകളുടെയും വിഴുപ്പുകൾ സ്ഥിരമായി ചുമക്കാൻ നിന്നാൽ ഇവിടുത്തെ ജനത്തിനൊരു ചുക്കും സംഭവിക്കാൻ പോകുന്നില്ല, കാരണം നാറുന്നത് നിങ്ങൾ മാധ്യമങ്ങൾ മാത്രമായിരിക്കും..

അന്ന് നിങ്ങളെ ചുമക്കാൻ പോയിട്ട് താങ്ങാൻ പോലും ആരുമുണ്ടാകില്ല.

(പത്രമാധ്യമങ്ങൾ ഇത്തരത്തിൽ ഒന്നാം പേജ് മുഴുവൻ (വായനക്കാരൻ ആഗ്രഹിക്കാത്ത) പരസ്യം നൽകുന്ന പ്രവണത അവസാനിപ്പിക്കണം എന്ന ആവശ്യവുമായി ഞാൻ ബഹു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഇതോടൊപ്പം ഒരു ഹർജി സമർപ്പിച്ചിരിക്കുകയാണ്)

- പ്രകാശ് നായര്‍ മേലില