വാങ്ങി വെച്ച വടി തിരികെ ടീച്ചർമാർക്ക് നൽകുക. പുതു തലമുറക്ക് ഉണ്ടാകുന്ന വിപത്തുകളിൽ പലതിനും കാരണം വടി ഇല്ലാത്ത ടീച്ചർമാർ. മാതാപിതാക്കളെയും കൂടെപ്പിറപ്പുകളെയും വെട്ടി കീറി കൊല്ലുന്നതിനേക്കാളും എത്രയോ ഭേദമാണ് അധ്യാപകരുടെ കയ്യിലെ ചൂരൽ പേടിച്ചുള്ള ഉപദേശങ്ങൾ

ഇന്ന് കഞ്ചാവും, എംഡിഎമ്മും, സ്റ്റാമ്പും ഒക്കെ വെച്ച് ക്ലാസ്സിൽ വന്നാലും അധ്യാപകർക്ക് ചോദ്യം ചെയ്യാൻ പോലും ഭയമുള്ള അവസ്ഥയാണ്. 

author-image
സത്യം ഡെസ്ക്
Updated On
New Update
kearala school teachers

വാങ്ങി വെച്ച വടി തിരികെ ടീച്ചർമാർക്ക് നൽകിയാൽ പുതു തലമുറ നേരിടുന്ന വിപത്തുകളിൽ പലതിനും പരിഹാരമാവും എന്ന് ഡിജിറ്റൽ ക്രിയേറ്റർ മോജു മോഹൻ.

Advertisment

വിദ്യാർത്ഥികൾ ലഹരി പദാർത്ഥങ്ങളുപയോ​ഗിച്ച് ക്ലാസിൽ വന്നാൽ അത് ചോദ്യചെയ്യാൻ അധ്യാപകർ പോലും ഭയക്കുന്ന കാലമാണെന്ന് ഇതെന്ന് അദ്ദേ​ഹം സൂചിപ്പിച്ചു. ഇന്നത്തെ തലമുറ വഴി തെറ്റുന്നുണ്ടെങ്കിൽ അതിന് ഒരു കാരണം വടി ഇല്ലാത്ത അധ്യാപകർ തന്നെയാണെന്ന് അദ്ദേഹം ഫേയ്ല്ബുക്കിൽ കുറിച്ചു. 

ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം: 

ആ വാങ്ങി വെച്ച വടി ടീച്ചർമാരുടെ കൈകളിലേക്ക് തിരികെ നൽകുക എന്നതാണ് നിലവിൽ നമുക്ക് മുന്നിലുള്ള താത്കാലിക പ്രതിവിധി.. 👩‍🏫

ഹൈ സ്കൂളിൽ പഠിക്കുമ്പോൾ വാസു ഏട്ടന്റെ കടയിലെ 50 പൈസയുടെ പുളി മിട്ടായി വാങ്ങി തിന്നാൻ പോലും സാധിക്കാതിരുന്നത്, വീട്ടുകാരെ ഭയന്നിട്ടായിരുന്നില്ല, ഒരു പരിധി വരെ അത് അന്നത്തെ പ്രിയപ്പെട്ട അധ്യാപകരുടെ കയ്യിലെ ചൂരൽ പേടിച്ചുള്ള ഉപദേശങ്ങൾ തന്നെയായിരുന്നു..

ഇന്ന് കഞ്ചാവും, എംഡിഎമ്മും, സ്റ്റാമ്പും ഒക്കെ വെച്ച് ക്ലാസ്സിൽ വന്നാലും അധ്യാപകർക്ക് ചോദ്യം ചെയ്യാൻ പോലും ഭയമുള്ള അവസ്ഥയാണ്. 

ഇന്ന് നമ്മുടെ പുതു തലമുറക്ക് ഉണ്ടാകുന്ന വിപത്തുകളിൽ പലതിനും ഒരു കാരണവും ആ വടി ഇല്ലാത്ത ടീച്ചർമാർ തന്നെയാണ്. ടീച്ചർമാരുടെ കൈകളിൽ വടി നൽകിയാൽ അനാവശ്യമായി കുട്ടികളെ തല്ലും എന്നാണല്ലോ നമ്മുടെ പ്രശ്നം.

അങ്ങനെ വരുമ്പോൾ നമുക്കതിൽ ഇടപെടാം, എന്തായാലും തമ്മിൽ തല്ലി മരിക്കുന്നതിനേക്കാളും, മാതാപിതാക്കളെയും കൂടെപ്പിറപ്പുകളെയും വെട്ടി കീറി കൊല്ലുന്നതിനേക്കാളും എത്രയോ ഭേദമല്ലേ അത്..