മംഗളൂരുവിൽ ഭക്ഷ്യവിഷബാധ; 30 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

author-image
Charlie
New Update

publive-image

Advertisment

മംഗളൂരുവിലെ ശക്തിനഗറിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് നഴ്‌സിംഗ്, പാരാമെഡിക്കൽ കോളേജിലെ 130 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്‌ചയാണ്‌ സംഭവം നടന്നത്. ചില വിദ്യാർത്ഥികൾക്ക് അവരുടെ ഹോസ്‌റ്റലിലെ മെസ്സിൽ നിന്ന് ഭക്ഷണം കഴിച്ചശേഷം വയറുവേദന, ഛർദ്ദി തുടങ്ങിയ അസ്വസ്ഥകൾ അനുഭവപ്പെടാൻ തുടങ്ങിയതായി പരാതിപ്പെടുകയായിരുന്നു.

തുടർന്ന് 130 വിദ്യാർഥികളെ നഗരത്തിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 52 വിദ്യാർത്ഥികളെ എജെ ആശുപത്രിയിലും, 18 പേരെ കെഎംസി ജ്യോതിയിലും, 14 പേരെ യൂണിറ്റി ആശുപത്രിയിലും, 8 പേരെ സിറ്റി ഹോസ്‌പിറ്റലിലും, 3 പേരെ മംഗള ഹോസ്‌പിറ്റലിലും, 2 പേരെ എഫ്ആർ മുള്ളേഴ്‌സ് ഹോസ്‌പിറ്റലിലും പ്രവേശിപ്പിച്ചു.

നഗരത്തിലെ അഞ്ച് ആശുപത്രികളിലെങ്കിലും വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് മംഗലാപുരം സിറ്റി പോലീസ് കമ്മീഷണർ എൻ ശശി കുമാർ അറിയിച്ചു. തിങ്കളാഴ്‌ച പുലർച്ചെ രണ്ട് മണി മുതൽ വിദ്യാർത്ഥികൾക്ക് വയറുവേദന അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. അതേസമയം, വിദ്യാർത്ഥികളുടെ കുടുംബങ്ങളുമായി കോളേജ് അധികൃതർ ഒരു വിവരവും പങ്കുവെക്കാത്തത് രക്ഷിതാക്കളിൽ പരിഭ്രാന്തി പരത്തി.

Advertisment