ഡല്‍ഹി: ഡല്‍ഹിയില്‍ പട്ടാപ്പകല്‍ സ്ത്രീയെ നടുറോഡില്‍ മര്‍ദ്ദിച്ച് മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത പെൺകുട്ടിയെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. ദില്ലിയിലെ സുൽത്താൻപുരി പ്രദേശത്ത് ഞായറാഴ്ച സംഭവം.
മംഗോളപുരി പ്രദേശത്തു നിന്നാണ് 22 കാരിയെ പ്രതിയെ അറസ്റ്റ് ചെയ്തത്. മദ്യവും മറ്റ് വസ്തുക്കളും വാങ്ങാൻ പ്രതികൾ മൊബൈൽ ഫോണുകൾ കൊള്ളയടിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ദില്ലിയിലെ സുൽത്താൻപുരിയിലെ കൃഷൻ വിഹാർ നിവാസിയായ ഒരു സ്ത്രീയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഒരു പെൺകുട്ടി മൊബൈൽ ഫോൺ തട്ടിയെടുത്ത് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടുവെന്നായിരുന്നു പരാതി.
ദില്ലി പോലീസ് പ്രദേശത്തെ സിസിടിവി ക്യാമറ പരിശോധിച്ച് പ്രതിയെ പിടികൂടുകയായിരുന്നു. സ്ത്രീ തെരുവിലൂടെ മൊബൈൽ ഫോണിൽ സംസാരിച്ച് നടക്കുമ്പോള്‍ സിസിടിവി ദൃശ്യങ്ങളിൽ ഒരു പെൺകുട്ടി പിന്നിൽ നിന്ന് ആക്രമിക്കുകയും അടിക്കുകയും യുവതിയുടെ മൊബൈൽ ഫോൺ തട്ടിയ ശേഷം ഓടുകയും ചെയ്തതായി കണ്ടെത്തി.
നാല് ഡസനോളം പ്രതികളെ ചോദ്യം ചെയ്തതായും ഒടുവിൽ ദില്ലിയിലെ മംഗോളപുരി പ്രദേശത്ത് പ്രതികളെ കണ്ടെത്തിയെന്നും പോലീസ് പറഞ്ഞു.